ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥിക്കണമെന്ന് സന്യാസി; തടഞ്ഞ് പോലീസ്, ജലപാനം വെടിഞ്ഞ് പ്രതിഷേധം
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വാരണസായിലുള്ള ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്. കോടതി നിര്‍ദേശ പ്രകാരം പള്ളിയില്‍ നടത്തിയ സര്‍വ്വെയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. പരിശോധനാ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പരസ്യമായിട്ടില്ല. ഇതിനിടെ ശിവലിംഗം കണ്ടെത്തിയെന്ന് ഒരു വിഭാഗം പ്രചാരണം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഈ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

ഇവിടെ പ്രാര്‍ഥന നടത്തണമെന്നാണ് സ്വാമി അവിമുക്താനേശ്വരാനന്ദ ആവശ്യപ്പെട്ടത്. ശനിയാഴ്ച പ്രാര്‍ഥന നടത്തുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് തടയുകയായിരുന്നു. വാരണാസിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണിപ്പോള്‍. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനാണ് അവിമുക്തേശ്വരാനന്ദ. താനും 70 പേരും ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗ്യാന്‍വാപി പള്ളിയില്‍ കയറാന്‍ പോലീസ് ഇദ്ദേഹത്തിന് അനുമതി നല്‍കിയില്ല. കവാടത്തിന് സമീപം വച്ച് തടഞ്ഞു. തുടര്‍ന്ന് ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരം നടത്തുകയാണ് സന്യാസി.
മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാണ് പുതിയ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യം വന്നപ്പോള്‍ വാരണാസി കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനോട് സര്‍വ്വെ നടത്താന്‍ നിര്‍ദേശിച്ചത്.
സര്‍വ്വെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പള്ളിയിലെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടുവെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് പറഞ്ഞു. ഇദ്ദേഹം ഇക്കാര്യം കോടതിയിലും ബോധിപ്പിച്ചു. തുടര്‍ന്ന് ആ പ്രദേശം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. പള്ളിയിലെ ജസസംഭരണി സീല്‍ ചെയ്ത കോടതി നടപടി അനുചിതവും വേഗത്തിലുള്ളതുമാണെന്ന് പള്ളിക്കമ്മിറ്റി അഭിപ്രായപ്പെട്ടു. ജലസംഭരണിയില്‍ കണ്ടത് ശിവലിംഗമല്ല, ജലസംഭരണിയിലെ ഫൗണ്ടന് ആണെന്നും അവര്‍ പറയുന്നു.
കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് 16ാം നൂറ്റാണ്ടില്‍ പള്ളി പണിതത് എന്നാണ് ഒരു വാദം. അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് മറുഭാഗവും വാദിക്കുന്നു. വാരണാസി കോടതിയില്‍ 1991ലാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി തേടിയായിരുന്നു ഈ ഹര്‍ജി. അയോധ്യയിലെ ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വന്ന 2019 നവംബറിന് ശേഷമാണ് ഗ്യാന്‍വാപി മസ്ജിദ് കേസ് വീണ്ടും സജീവമായത്. ഡല്‍ഹി കേന്ദ്രമായുള്ള അഞ്ച് സ്ത്രീകളാണ് പള്ളിയുടെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്ന വിഗ്രഹങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളിയില്‍ ക്ഷേത്ര സാന്നിധ്യമുണ്ടെന്നും അവര്‍ വാദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സര്‍വ്വെ നടത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications