രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്‍ഞ ക്യാമറയിൽ ; ഉത്തർപ്രദേശിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുരുക്കിൽ
ലക്നൗ:
പൊതുപരിപാടിക്കിടെ
അയോദ്ധ്യയിൽ
രാമക്ഷേത്രം
നിർമ്മിക്കുമെന്ന്
പ്രതിജ്ഞയെടുത്ത
ഉത്തർപ്രദേശ്
ഡയറക്ടർ
ജനറൽ(ഹോംഗാർഡ്)
സൂര്യ
കുമാർ
വിവാദത്തിൽ.ഉത്തർപ്രദേശിലെ
മുതിര്‍ന്ന
ഐപിസ്
ഉദ്യോഗസ്ഥരിലൊരാളായ
സൂര്യ
കുമാർ
സംസ്ഥാനത്തെ
പോലീസ്
ചീഫാകാന്‍
തയ്യാറാകവെയാണ്
പ്രതിജ്ഞ
വിവാദമായത്.
1982
ബാച്ച്
ഐപിസ്
ഉദ്യോഗസ്ഥനായ
സൂര്യ
കുമാർ
ലക്നൗ
യൂണിവേഴ്സിറ്റിയിൽ
അഖില
ഭാരതീയ
സമഗ്ര
വിചാർ
മഞ്ച്
നടത്തിയ
രാം
മന്ദിർ
നിർമാൺ
സമസ്യ
ഏവം
സമാധാൻ
എന്ന
പരിപാടിക്കിടെയാണ്
പ്രതിജ്ഞ
ചൊല്ലിയത്.
ബന്ധുനിയമനം മുതൽ കണ്ണട വരെ! പ്രാദേശിക നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും!
'നമ്മൾ രാമഭക്തർ ഇന്ന് ഈ വേദിയിൽ പ്രതിജ്‍ഞയെടുക്കുന്നു,രാമക്ഷേത്രം എത്രയും പെട്ടെന്ന് പണിതുയർത്തുമെന്ന്.ജയ് ശ്രീറാം.' എന്നതായിരുന്നു പ്രതിജ്ഞ.താൻ ക്ഷണിക്കപ്പെട്ട അതിഥിയായാണ് പരിപാടിയിൽ പങ്കെടുത്തതെന്നും രാമക്ഷേത്ര വിവാദത്തിന് സൗഹാർദ്ദപരമായ ഒരു പരിഹാരമെന്ന അർത്ഥത്തിലാണ് പരിപാടിയെന്നും പ്രതിജ്‍ഞ വിവാദമായതിനെ തുടർന്ന് സൂര്യകുമാർ വിശദീകരണകുറിപ്പിൽ പറഞ്ഞു.പരിപാടിയുടെ പകുതി ഭാഗം മാത്രമാണ് വീഡിയോയിൽ ഉള്ളതെന്നും സുപ്രീം കോടതിയാണ് രാമക്ഷേത്രം നിർമ്മിക്കുന്നതിൽ വിധി പറയെണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.
സൂര്യകുമാറിന്റേത് പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത പ്രവൃത്തിയാണെന്ന് റിട്ടയർഡ് ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് മുൻ ഡിജിപിയുമായ എകെ ജെയ്ൻ പറഞ്ഞു. ഗവണമെന്റ് ഉദ്യോഗസ്ഥർ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല.എല്ലാ മതപരമായ പരാമർശങ്ങൾ നടത്തും മുൻപ് ഔദ്യോഗിക പദവികൾ ഒഴിവാക്കെണ്ടതാണ്.ഇത്തരം പ്രതിജ്‍ഞയെടുക്കാൻ സൂര്യകുമാർ വിരമിക്കുന്നത് വരെ കാത്തിരിക്കണമെന്നും എകെ ജെയ്ൻ പറഞ്ഞു.