ഷെറിന്‍ മാത്യൂസിന്റെ മരണം, ദത്ത് നടപടികളിൽ പൊരുത്തക്കേട് ? അന്വേഷിക്കണമെന്ന് സുഷമ
2016 ജൂലായ് വരെ ഷെറിനെ കുറിച്ച് നാല് റിപ്പോര്‍ട്ടുകള്‍ കാരയ്ക്ക് അമേരിക്കയിലെ ഏജന്‍സി അയച്ചിരുന്നു
ദില്ലി: അമേരിക്കയിലെ മലയാളി കുടുംബം ബീഹാറിലെ നളന്ദയിൽ നിന്ന് ദത്തെടുത്ത മൂന്ന് വയസുകാരി ഷെറിൽ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. കുഞ്ഞിനെ ദത്തു നൽകിയ നടപടികൾ നിയമപരമായിരുന്നോ എന്ന് അന്വേഷിക്കാൻ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയോട് അഭ്യർഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ 7 ന് യുഎസിലെ വടക്കൻ ടെക്സസിലെ റിച്ചർഡ് സണിലെ വീട്ടിൽനിന്നാണ് ഷെറിനെ കാണാതായത് . പിന്നീട് നടത്തിയ അന്വേഷണത്തിൽ വീടിനടത്തുള്ള കലുങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ദളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുഞ്ഞിനെ ദത്തെടുത്തത്. തുടർന്ന് ഷെറിൻ മാത്യൂസ് എന്ന് പേര് മാറ്റി യുഎസിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

അന്വേഷണം നടത്തും
ഷെറിൽ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . കൂടാതെ ഭാവിയിൽ ദത്തെടുക്കുന്ന കുട്ടികൾ പാസ്പോർട്ട് ലഭ്യമാകണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ വ്യക്തമാക്കിയിട്ടുണ്ട്.

ഓർഫണേജുകൾ പോലീസ് നിരീക്ഷണത്തിൽ
ഷെറിൻ മാത്യൂസിന്റെ മരണത്തെ തുടർന്ന് ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.

ദത്ത് എടുത്തത് നടപടി പാലിച്ചോ?
ഷെറിൻ മാത്യൂസിനെ ദത്തെടുത്തത് നടപടി പാലിച്ചാണോ എന്ന് സംബന്ധമായ അന്വേഷണം നളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ നടന്നു വരുകയാണ്. കൂടാതെ കുഞ്ഞിനെ ദത്തു നൽകിയ സ്ഥാപനം ഒന്നര മാസത്തിനു മുൻപ് പൂട്ടിച്ചതായും ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.

ഇന്ത്യ റിപ്പോർട്ട് തേടി
ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിന് വേണ്ടി ഇന്ത്യൻ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി യുഎസ് സെൻട്രൽ അതോറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്ത് നൽകിയിട്ടുണ്ട്.

നാലു റിപ്പോർട്ടുകൾ ലഭിച്ചു
ഷെറിന്റെ യുഎസ് ജീവിതവുമായി ബന്ധപ്പെട്ടുള്ള നാലു റിപ്പോർട്ടുകൾ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ ഷെറിന്റെ മരണത്തിനു മുൻപുള്ളതാണ്.

വളർത്തച്ഛൻ അറസ്റ്റിൽ
ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യൂസ് അറസ്റ്റിൽ. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്ന് വെസ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.

കുട്ടിയെ ഉപേക്ഷിച്ചു
പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications