സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം; നിര്‍ദേശവുമായി സുപ്രീം കോടതി
ജനുവരി 29ന് ഇവര്‍ നടത്തിയ പരിപാടിയില്‍ കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാരനായ ഷഹീന് അബ്ദുള്ള ചൂണ്ടിക്കാണിച്ചു

ദില്ലി: സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിക്ക് അനുമതി നല്കുന്നുണ്ടെങ്കില് അതിന് നിബന്ധനകള്‍ വെക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന പരിപാടിയെ കുറിച്ചാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.
പരിപാടിയില്‍ ആരും വിദ്വേഷ പ്രസംഗം നടത്തില്ലെന്ന നിബന്ധനയിലായിരിക്കണം പരിപാടിക്ക് അനുമതി നല്‍കേണ്ടത്. നിയമവിരുദ്ധമായതോ, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ രീതിയില്‍ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും നിബന്ധനയില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മുന്‍കരുതല്‍ ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു.

സകാല്‍ ഹിന്ദു സമാജിന്റെ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്കി. വിദ്വേഷ പ്രസംഗം ആരും നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.
സംസ്ഥാന സര്‍ക്കാരിന് പരിപാടി നടത്തുന്ന കാര്യത്തില്‍ നിബന്ധന വെക്കണമെന്ന നിര്‍ദേശം കൂടി സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ജെബി പാര്‍ദിവാല എന്നിവര്‍ക്ക് മുമ്പാകെ ഈ വിഷയം പരിഗണനയ്ക്ക് വന്നിരുന്നു. സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
മുംബൈയില്‍ ജനുവരി 29ന് ഇവര്‍ നടത്തിയ പരിപാടിയില്‍ കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാരനായ ഷഹീന് അബ്ദുള്ള ചൂണ്ടിക്കാണിച്ചു. ഈ പരിപാടിക്ക് അനുമതി നല്കിയാല് അത് വീണ്ടും വിദ്വേഷ പ്രസംഗത്തിന് വഴിയൊരുക്കുമെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.
പരാതിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഹാജരായത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംഘാടകരെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഉപയോഗിക്കണമെന്ന് സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തര്‍ ഈ ഹര്‍ജിയെ എതിര്‍ത്തു.
അതേസമയം വിദ്വേഷ പ്രസംഗമുണ്ടായാല്‍ ആ നിമിഷം സംഘാടകരെ അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. അതേസമയം പരിപാടിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന സിബലിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചു. കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിപാടി നടക്കുന്ന സ്റ്റേഷന് പരിധിയിലെ ഇന്‍സ്പെക്ടര്‍ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം ഹര്ജിക്കാരന് ഉന്നയിച്ച ആരോപണങ്ങളിലെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ശേഖരിക്കാനും സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications