രണ്ടു മണിക്കൂറിനുള്ളില്‍ ആറു കൊലപാതകങ്ങള്‍, ഭാര്യയും മകനും ലിസ്റ്റിൽ, മുന്‍ സൈനികൻ പിടിയിൽ
പുൽവാൽ ആശുപത്രി പരിസരത്ത് നിന്ന് ലഭിച്ച മൃതദേഹത്തിലൂടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
പൽവാൽ: ഇരുമ്പ് വടികൊണ്ട് ആറു പേരെ തലക്കടിച്ചു കൊന്ന മുൻസൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ലഫ്. കേണലായിരുന്ന നരേഷ് ധങ്കർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുൽവാൽ ആശുപത്രി പരിസരത്ത് നിന്ന് ലഭിച്ച മൃതദേഹത്തിലൂടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കിന്നത്. ഇരുമ്പ് വടിയുമായി നഗരത്തിൽ ഇറങ്ങിയ ഇയാൾ കണ്ണിൽ കാണുന്നവരെ മുഴുവൻ അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് മാരകമായ അടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ എല്ലാം തന്നെ കാണപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആറു മൃതദേഹങ്ങളും കണ്ടെടുത്തത്. സമാന രീതിയിലായിരുന്നു ഇവരുടെ മരണവും. ഇതോടെ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞിരുന്നു.
പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ...
രാത്രി തന്നെ കൊലയാളിയ്ക്ക് വേണ്ടിയുള്ള തിരിച്ചിൽ പോലീസ് ആരംഭിച്ചിരുന്നു. പിറ്റേദിവസം രാവിലെ ഏഴ് മണിയോടെ പൽവാലിലെ റസൂൽപൂർ ചൗക്കിൽ നിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ആറു പേരെ കൂടാതെ വേർപിരിഞ്ഞു പോയ ഭാര്യയേയും മകനേയും കൊലപ്പെടുത്താൽ ലക്ഷ്യമിട്ടിരുന്നു. എന്നാൽ കൃത്യം നടത്തുന്നതിനും മുൻപ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനേയും ഇയാൾ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കാൻ ശ്രമിച്ചിരുന്നു












Click it and Unblock the Notifications