Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടന: സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി 23 ന് പരിഗണിക്കും

ദില്ലി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഡോ.സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഈ മാസം 23 ന് പരിഗണിക്കും. 1976-ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഈ ഭേദഗതി ആമുഖത്തിലെ ഇന്ത്യയുടെ വിവരണത്തെ "പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്" എന്നതിൽ നിന്ന് മാറ്റി. ഒരു "പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്." എന്ന് മാറ്റുകയായിരുന്നു. ഈ ഭേദഗതി ഒഴിവാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ആമുഖം ഒരു സാധാരണ ചട്ടത്തിന് തുല്യമല്ലാത്തതിനാൽ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്. കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രിംകോടതി വിധിയും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ ഭരണത്തിൽ ജനാധിപത്യ, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപികള്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഹർജിയില്‍ പറയുന്നുണ്ട്.

subramanian-swamy1-1-1

ആമുഖം ഭരണഘടനയുടെ അവശ്യ സവിശേഷതകൾ മാത്രമല്ല, ഒരു ഏകീകൃത സംയോജിത സമൂഹം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ വിവിധ ഗ്രൂപ്പുകളും താൽപ്പര്യങ്ങളും ഭരണഘടന അംഗീകരിച്ച അടിസ്ഥാന വ്യവസ്ഥകളും രൂപപ്പെടുത്തിയെന്നും സ്വാമി ഹർജിയിൽ പറഞ്ഞു. അഭിഭാഷകന്‍ സത്യ സബര്‍വാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ രണ്ട് ഹർജികളും ഒരുമിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹര്‍ജി ഇന്നലെ പരിഗണിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+