മുഴുവന്‍ വിവിപാറ്റുകളും എണ്ണണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകളിലൂടെ ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ മാത്രം പരിശോധിക്കുന്ന നിലവിലെ രീതിക്ക് പകരം മുഴുവനും എണ്ണണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് പോള്‍ ചെയ്ത വോട്ടിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഒരു സ്വതന്ത്ര രീതിയാണ്. തന്റെ വോട്ട് ശരിയാണോ എന്ന് പരിശോധിക്കാന്‍ ഇത് വോട്ടറെ അനുവദിക്കുന്നു. വോട്ടര്‍ ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും വിവിപാറ്റ് വഴി പരിശോധിക്കുന്ന ഇവിഎമ്മുകളുടെ എണ്ണം ഒന്നില്‍ നിന്ന് അഞ്ചായി വര്‍ധിപ്പിക്കാന്‍ 2019 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ മാത്രം പരിശോധിക്കുന്ന നിലവിലെ രീതിയെക്കാള്‍ തിരഞ്ഞെടുപ്പ് സമയത്ത് വിവിപാറ്റ് സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നതാണ് ഉചിതം എന്ന് അരുണ്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ബി ആര് ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മേയ് 17 ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന്, അഭിഭാഷക നേഹ രതി എന്നിവരാണ് അഗര്‍വാളിന് വേണ്ടി ഹാജരായത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്
ഒരേസമയം പരിശോധന നടത്തുകയും ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടെണ്ണലിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ അഞ്ചോ ആറോ മണിക്കൂറിനുള്ളില്‍ വിവിപാറ്റ് വെരിഫിക്കേഷന് പൂര്‍ത്തിയാക്കാനാകുമെന്ന് അഗര്‍വാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 24 ലക്ഷത്തോളം വിവിപാറ്റുകള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ 5000 കോടി രൂപ ചെലവിട്ടിട്ടും നിലവില്‍ 20000 വിവിപാറ്റുകളില്‍ നിന്നുള്ള സ്ലിപ്പുകള്‍ മാത്രമാണ് പരിശോധിക്കുന്നത്.
വിവിപാറ്റുകളും ഇവിഎമ്മുകളും സംബന്ധിച്ച് വിദഗ്ധര്‍ ഉന്നയിച്ച ആശങ്കകളും ഇവിഎമ്മിന്റെയും വിവിപാറ്റിന്റെയും വോട്ടെണ്ണല്‍ തമ്മിലുള്ള നിരവധി പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണേണ്ടതിന്റെ പ്രാധാന്യം ഹരജിയില്‍ ഊന്നിപ്പറഞ്ഞു. നേരത്തെ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും ആവശ്യപ്പെട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications