ദില്ലി കൂട്ടമാനഭംഗം; രണ്ടുപേരുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
ദില്ലി: ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ നാലുപേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.
മറ്റു രണ്ടുപേരായ മുകേഷ്, പവന് എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സ്റ്റേ ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളുടെയും വധശിക്ഷയ്ക്ക് താത്കാലിക സ്റ്റേ ആയി. ആറുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു പ്രതി മൈനറായതിനാല്‍ പരമാവധി ശിക്ഷയായ മൂന്നുവര്‍ഷത്തെ തടവുമാത്രമാണ് ലഭിച്ചത്. മറ്റൊരു പ്രതി വിചാരണയ്ക്കിടെ ആത്മഹത്യചെയ്തു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ദില്ലി ഹൈക്കോടതിയാണ് ലോക മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും, പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വിധി പ്രസ്താവനയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ താത്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.
രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ പ്രതികള്‍ സഞ്ചരിക്കുകയായിരുന്നു ബസ്സില്‍ കയറ്റുകയും പിന്നീട് സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മൂര്‍ച്ചയുള്ള ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നടത്തിയ ആക്രമണം മൂലം ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications