Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവതാരകരുടെ പങ്ക് വളരെ പ്രധാനമാണ്'; ടിവി ചാനലിലെ വിദ്വേഷ പ്രസംഗങ്ങളില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ടിവികളിലുടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അവതാരകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദ കാഴ്ചക്കാരയി തുടരുന്നതെന്നും കോടതി ചോദിച്ചു.മുഖ്യധാരാ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ഉള്ള ഈ പ്രസംഗങ്ങൾ നിയന്ത്രണാതീതമാണെന്നും കോടതി നിരീക്ഷിച്ചു.

ആരെങ്കിലും അങ്ങനെ ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗം തുടരാതിരിക്കാനുള്ള കാര്യം ചെയ്യേണ്ടത് അവതാരകരുടെ കടമയാണെന്നും പത്രസ്വാതന്ത്ര്യം പ്രധാനമാണ്... നമ്മുടേത് അമേരിക്കയെപ്പോലെ സ്വതന്ത്രമല്ല, പക്ഷേ എവിടെ രേഖ വരയ്ക്കണമെന്ന് അറിയണം എന്നും ജസ്റ്റിസ് കെ എം ജോസഫ് കഴിഞ്ഞ വർഷം മുതൽ സമർപ്പിച്ച ഒരു കൂട്ടം ഹർജികളുടെ വാദം കേൾക്കുമ്പോൾ നിരീക്ഷിച്ചു.

supreme

വിദ്വേഷ പ്രസംഗം പാളിയാണ്... ആരെയെങ്കിലും കൊല്ലുന്നത് പോലെ, നിങ്ങൾക്ക് അത് സാവധാനത്തിലോ മറ്റെങ്ങനെങ്കിലുമോ ചെയ്യാൻ കഴിയുമെന്നും വിദ്വേഷ പ്രസംഗം കാഴ്ചക്കാർക്ക് താൽപ്പര്യമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഇത് ഒരു നിസാര കാര്യമാണോ എന്നും കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങൾ തടയുന്നതിൽ സർക്കാർ എതിർനിലപാട് സ്വീകരിക്കരുത് കോടതിയെ സഹായിക്കണമെന്നും കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിനുള്ള ലോ കമ്മീഷൻ ശുപാർശകളിൽ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു, നവംബർ 23 ന് കേസ് അടുത്തതായി പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+