'ജനങ്ങളുടെ ക്ഷേമം മറന്നുള്ള ബജറ്റ്'; അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്രം' ; - എംകെ സ്റ്റാലിൻ
'ജനങ്ങളുടെ ക്ഷേമം മറന്നുള്ള ബജറ്റ്'; അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്രം' ; - എംകെ സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജനങ്ങളുടെ ക്ഷേമം മറന്നുള്ള സാമ്പത്തിക പ്രസ്താവനകൾ എന്നാണ് കേന്ദ്ര ബജറ്റിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു.
ഒരു രാഷ്ട്രം, ഒരു രജിസ്ട്രേഷൻ എന്ന സങ്കൽപ്പത്തിനെതിരെ അദ്ദേഹം ഫെഡറലിസ്റ്റ് വാദം ഉന്നയിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഗ്നമായി ഇടപെടാനും കവർന്നെടുക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത ആദായ നികുതി സ്ലാബുകളിൽ മാറ്റമൊന്നും വരുയിട്ടില്ല. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പോരാടിയ കർഷകർക്ക് ക്ഷേമ പദ്ധതികളൊന്നും ഉറപ്പായില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുറ്റുപ്പെടുത്തി. തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടതുപോലെ ഒന്നും അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ പദ്ധതികൾക്ക് പ്രത്യേകിച്ച് റെയിൽവേയ്‌ക്ക് ഫണ്ടില്ല. ദുരന്ത നിവാരണത്തിന് വകയിരുത്തിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഇത് വലിയ നിരാശയാണെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, ഗോദാവരി-പെന്നാർ-കാവേരി ഉൾപ്പെടുന്ന അഞ്ച് നദീ ബന്ധങ്ങളുടെ കരട് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) എന്നത് ആശ്വാസകരമാണ്. എന്നാൽ ആദ്യഘട്ടം നടപ്പാക്കാൻ പോലും തുക വകയിരുത്താത്തത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തമിഴ്‌നാടിന്റെ പ്രതിരോധ ഇടനാഴിക്ക് ഒരു വിഹിതവും നൽകാതെ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. എംഎൻആർഇജിഎയിൽ വെട്ടിക്കുറച്ച 25,000 കോടി ഫണ്ട് യുപിഎയുടെ പരിപാടിയെ പരാജയപ്പെടുത്താൻ മാത്രമല്ല, താഴെത്തട്ടിലുള്ള ആളുകൾക്ക് ഒറ്റത്തൊഴിലാളി ഉണ്ടാകരുത് എന്ന ആശയം കൂടിയാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. പൈസ അവരുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പകർച്ചവ്യാധി മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരള മുഖ്യമന്ത്രിയും പ്രതികരിച്ച് രംഗത്ത് എത്തിരുന്നു. 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ചിരകാലമായി ഉന്നയിക്കുന്ന അടിയന്തിരമായ ആവശ്യങ്ങളെ പരിഗണിക്കാനും ബജറ്റിന് കഴിഞ്ഞിട്ടില്ല. കെ-റെയിലും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 25,000 കോടി രൂപ കുറവാണ്. കോവിഡ് കാലഘട്ടത്തില്‍ 39000 കോടി രൂപ വാക്സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപമാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇത് പര്യാപ്തമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 4.63 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഭക്ഷ്യ സബ്സിഡി 28 ശതമാനമാണ് വെട്ടിക്കുറിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന നടപടിയായിരിക്കും. വളം സബ്സിഡിയില്‍ വരുത്തിയ 25 ശതമാനത്തിന്റെ കുറവും നമ്മുടെ കാര്‍ഷിക മേഖലയെ ഗൗരവമായി ബാധിക്കുന്ന ഒന്നാണ്. സഹകരണ മേഖലയിലെ നികുതി വിഹിതം കോര്‍പ്പറേറ്റുകള്‍ക്ക് തുല്യമാക്കി മാറ്റിയ നടപടി സഹകരണ മേഖലയെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നല്ല. ഗ്രാമവികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്നത് ഗ്രാമീണ വികസനത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ പൊതു ചെലവുകള്‍ കൂട്ടണമെന്ന തത്വത്തെ ധനകാര്യ യാഥാസ്ഥിതികര്‍ കാലങ്ങളായി എതിര്‍ത്തു പോന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി തന്നെ പൊതു നിക്ഷേപ ചെലവുകള്‍ കൂട്ടേണ്ടത് സ്വകാര്യ നിക്ഷേപത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് വാക്കിലെങ്കിലും ഒരു മാറ്റമാണ്. എന്നാല്‍, ബജറ്റ് കണക്കുകളില്‍ നിന്നും കാണാന്‍ കഴിയുന്നത് ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്ന നടപടികള്‍ ഉണ്ടായിട്ടില്ലായെന്നാണ്.
സംസ്ഥാനത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ ഒന്നായി കേന്ദ്ര ബജറ്റ് മാറിയിട്ടില്ല. സംസ്ഥാനം ചിരകാലമായി ഉന്നയിക്കുന്ന അടിയന്തിരമായ ആവശ്യങ്ങളെ പരിഗണിക്കാനും ബജറ്റിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചിരകാല ആവശ്യമായ എയിംസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച തുകയിലും ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത്












Click it and Unblock the Notifications