മകനെ കൊന്നയാളെ കൊലപ്പെടുത്തി അച്ഛന്; സഹായത്തിന് സഹോദരങ്ങളും,സംഭവം ഇങ്ങനെ
ചെന്നൈ: മകനെ കൊലപ്പെടുത്തിയവരെ അതേ പോലെ തിരിച്ച് കൊലപ്പെടുത്തി ഒരച്ഛന്. തമിഴ്നാട് ഉത്തമപാളയം സ്വദേശി കരുണാനിധിയാണ് തന്റെ മകനെ കൊന്ന സംഘത്തില്‍പ്പെട്ടയാളെ തിരിച്ച് കൊലപ്പെടുത്തിയത്. അഭിഭാഷകനായ തന്റെ മകന്റെ കൊലപാതകത്തിന് സംഘത്തില്‍പ്പെട്ടയാളെയാണ് അച്ഛന് കൊലപ്പെടുത്തിയത്. ഇന്നലെ തമിഴ്നാട് തേനി ഉത്തമപാളയത്ത് ഉച്ചയ്ക്കായിരുന്നു സംഭവം.
തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ മദനനെ കരുണാനിധി നടുറോട്ടിലിട്ട് വെട്ടികൊലപ്പെടത്തുകയായിരുന്നു. സംഭവത്തില്‍ കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകന് അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയാണ് മദനന്, മദനന് ഈയിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ ഉച്ചയോടെ കോടതിയില്‍ നിന്നും മദനന് ഓഫീസിലേക്ക് പോകവേ ഉത്തമപാളയം പഞ്ചായത്തു യൂണിയന് ഓഫിസിനു സമീപത്തായിരുന്നു ആക്രമണം നടന്നത്. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം മദനനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മരണ ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും മടങ്ങിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമികള്‍ വടിവാള്‍ വീശി അകറ്റി നിര്‍ത്തുകയും തുടര്‍ന്ന് മദനനെ കൊലപ്പെടുത്തുകയുമായിരന്നു.

കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകല്ക്ക് അപ്പുറത്ത് നിന്ന് നാട്ടുകാര്‍ തടയുകയും തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മകന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് പറഞ്ഞു. കേസില്‍ ഇനിയും എട്ടോളം പേര് പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കരുണാനിധിയുടെ മകന് രഞ്ജിത്തിനെ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്.

രഞ്ജിത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നാലെ കാറിലെത്തിയ സംഘം രഞ്ജിത്തിനെ പിന്തുടരുകയായിരുന്നു. ശേഷം ഗോവിന്ദന്പേട്ടക്ക് സമീപമെത്തിയപ്പോള്‍ രഞ്ജിത്തിന്റെ ബൈക്കില്‍ അക്രമി സംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയും രഞ്ജിത്ത് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ കാറില്‍ നിന്നിറങ്ങിയ സംഘത്തെ കണ്ട് രഞ്ജിത്ത ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

രഞ്ജിത്തിനെ എങ്ങനെ കൊന്നുവോ അത്പോലെ തന്നെയാണ് കേസിലെ പ്രതിയായ മദനനേയും രഞ്ജിത്തിന്റെ സഹോദരനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്രിക്കുകയായിരുന്ന മദനനെ ഉത്തമപാളയത്തെത്തിയപ്പോള്‍ ബൈക്കിടിച്ച് വീഴ്ത്തുകയും ശേഷം മദനനം വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. രഞ്ജിത്തിന് നേരെ നേരത്തെയും അക്രമണത്തിന് ശ്രമം നടത്തിയിരുന്നു.

തുടര്‍ന്ന് രഞ്ജിത്തിന്റെ ഫോണ്‍ കോള്‍ പരിശേധിച്ചതിന്റെയും സൈബര്‍ സെല്ലിന്റെയും സഹാത്തോടെയാണ് കേസിലെ പ്രതികളെ പൊലീസിന് പിടികൂടാനായത്. രഞ്ജിത്തിന്റെ ശരീരത്തില്‍ നിരവധി തവണ വെട്ടിയിരുന്നു. ധാരാളം മുറിവുകളുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികള്‍ മടങ്ങിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications