ജീവനക്കാരന് കൊവിഡ് പോസിറ്റീവ്; ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു, കര്‍ശന നിയന്ത്രണം
ദില്ലി: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ക്യാമ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അക്തറിന്റെ സ്റ്റേനോഗ്രാഫര്‍ക്കാണ് കൊറോണ ഇന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആസ്ഥാനത്ത് മെഡിക്കല്‍ പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മേല്‍നോട്ടം വഹിക്കുന്ന ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ട്. അണുനശീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ ആസ്ഥാനം തുറക്കുകയുള്ളൂ.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. രോഗംബാധിച്ച ജീവനക്കാരനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ കിഴക്കന്‍ ദില്ലയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 122 ആയി. രോഗംബാധിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ട്. അസം സ്വദേശിയായ ജവാന് മരിച്ചതിന് പിന്നാലെയാണ് ക്യാമ്പി്ല്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ദില്ലിയില്‍ 15ഓളം ബിഎസ്എഫ് ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഏഴ് പേര് ദില്ലി പൊലീസിനൊപ്പം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരാണ്. ശനിയാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ ജുമാ മസ്ജിദ്, ചാന്ദ്നി മഹല്‍ ഏരിയ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട 126 ബറ്റാലിയന്, 178 ബറ്റാലിയന് എന്നീ കമ്പനിയിലുള്ള ജവാന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ഗ്രേറ്റര്‍ നോയിഡയിലെ സിഎപിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
ദില്ലിയിലെ ആര്‍കെ പുരത്തുള്ള ആശുപത്രിയില്‍ 8 ബിഎസ്എഫ് ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര് ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരാണ്. ഇവരുടെ ശുശ്രൂഷകരും രോഗബാധിതരാണ്. ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച ബിഎസ്എഫ് ജവാന്മാര്ക്ക് ഏപ്രില്‍ 30നാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ജയ് പ്രകാശ് നാരായണന് ട്രോമ സെന്ററിലേക്ക് മാറ്റി.
ഇതിനിടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39890 ആയി. 2,644 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1301 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ബേധമായി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications