ഭഗവാന്റെ ഫോട്ടോ കണ്ടപ്പോൾ മനംമാറ്റം; തുരങ്കമുണ്ടാക്കി മോഷ്ടിക്കാൻ ഇറങ്ങിയ കള്ളന്മാർ ചെയ്തത് കണ്ടോ
മോഷ്ടാക്കൾ തങ്ങൾ കൊണ്ടുവന്ന ഗ്യാസ് കട്ടർ ഉപയോഗിച്ച് നിലവറ തകർക്കാൻ ശ്രമിച്ചു.ഭാഗ്യം ഇത്തവണ അവർക്കൊപ്പം നിന്നില്ല.

മോഷണം തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ ചില ആളുകള്‍ പ്രത്യേക ഘട്ടത്തില്‍ മോഷണം നടത്തുകയും പിന്നീട് അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്ത സംഭവങ്ങള്‍ നമ്മള്‍ വായിച്ചുകാണും. ഇനി പറയാന്‍ പോകുന്നത് കൂട്ടത്തോടെ മാപ്പ് പറഞ്ഞ ഒരു കൂട്ടം കള്ളന്മാരെക്കുറിച്ചാണ്.
വലിയൊരു മോഷണ പദ്ധതിയായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല, എന്നാല് ആ പദ്ധതി ഉപേക്ഷിച്ച് പോകുംമുമ്പ് ഉടമയോട് മാപ്പ് പറയണമെന്ന് അവര്‍ കരുതി. അങ്ങനെ അവര്‍ മാപ്പ് എഴുതി. ഇനി അവര്‍ പദ്ധതിയിട്ടത് എന്താണെന്ന് അറിയണ്ടേ.. വിശദമായി വായിക്കാം...

15 അടി നീളമുള്ള തുരങ്കം....
ഉത്തർപ്രദേശിലെ മീററ്റിലെ ഒരു ജ്വല്ലറി കൊള്ളയടിക്കാൻ ഒരു സംഘം കവർച്ചക്കാർ 15 അടി നീളമുള്ള തുരങ്കം കുഴിച്ചു. കുഴിയെടുത്ത് ജ്വല്ലറിയിൽ കയറിപ്പറ്റുന്നതിൽ കള്ളന്മാാർ വിജയിച്ചെങ്കിലും മറ്റൊരു പ്രധാന ദൗത്യം അവരുടെ മുന്നിലുണ്ടായിരുന്നു. നിലവറ തുറന്നെങ്കിൽ മാത്രേ ഇവർക്ക് മോഷണം നടക്കുമായിരുന്നുള്ളൂ. എങ്ങനെയെങ്കിലും സംഭവം മോഷ്ടിച്ചു മാത്രമേ തിരികെ പോകൂവെന്ന് ഇവർ തീരുമാനിച്ചു.

ക്ഷമാപണം..
മോഷ്ടാക്കൾ തങ്ങൾ കൊണ്ടുവന്ന ഗ്യാസ് കട്ടർ ഉപയോഗിച്ച് നിലവറ തകർക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും നിലവറ പൊളിക്കാനായില്ല. ഭാഗ്യം ഇത്തവണ അവർക്കൊപ്പം നിന്നില്ല. അതോടെ കൊള്ളക്കാർ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കടയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, അവർ ഉടമയ്ക്ക് ക്ഷമാപണ കത്ത് "ഞങ്ങളോട് ക്ഷമിക്കണം" എന്ന് എഴുതി. കവർച്ചക്കാർ ഒരു കുറിപ്പിൽ "ചുംനും മുന്നൂറും" എന്ന് ഒപ്പിട്ടു.

കൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ കുറ്റം ചെയ്തപ്പോൾ
രാവിലെ ദീപക് കുമാർ എന്ന കടയുടമയാണ് മോഷണശ്രമം നടന്ന വിവരം അറിയിക്കാൻ പോലീസിനെ വിളിച്ചത്. കൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ കുറ്റം ചെയ്തപ്പോൾ മോഷ്ടാക്കൾക്ക് അസ്വസ്ഥത തോന്നിയതിനാൽ അവർ ദൈവത്തിന്റെ തിരിച്ചുവെച്ചതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
"ബുധനാഴ്‌ച രാത്രി കടയിൽ അതിക്രമിച്ച് കടന്ന ഇവർ ഗ്യാസ് കട്ടർ ഉപയോഗിച്ച് നിലവറ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദൈവം നോക്കിനിൽക്കെ കള്ളന്മാർ കുറ്റം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകില്ല. ," സംഭവത്തെക്കുറിച്ച് സംസാരിച്ച സ്റ്റോർ ഉടമ പറഞ്ഞു

ബുദ്ധിമാന്മാരായ കള്ളന്മാർ..
കൂടാതെ, കടയ്ക്കുള്ളിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ നീക്കം ചെയ്തു. "തുരങ്കം കുഴിച്ചിട്ട് ദിവസങ്ങളായിട്ടുണ്ടാകണം, സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന പ്രദേശത്തെ ആളുകളുടെ ചലനം ട്രാക്ക് ചെയ്ത് മോഷ്ടാക്കളെ തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കുന്നു," മീററ്റിലെ ബ്രഹ്മപുരി ഏരിയയിലെ സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു.












Click it and Unblock the Notifications