Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് മറ്റൊരു സ്വാതന്ത്ര സമരം; ട്രെയിന്‍ തടയല്‍ സമരം വിജയിച്ചുവെന്ന് കര്‍ഷക നേതാക്കള്‍

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാന പ്രകാരം നടന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം പൂര്‍ണം. ഇന്ന് രാവിലെ 10 മണിമുതല്‍ നാല് മണിവരെയുള്ള ആറ് മണിക്കൂറാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. അജയ് മിശ്രയെ സ്ഥാനത്ത് നീക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും എന്നാല്‍ മാത്രമേ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തിന് നീതി ലഭിക്കുകയുള്ളുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തുന്നതെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.

fa

കിസാന്‍ മോര്‍ച്ച അവരുടെ അധികാരപരിധിയില്‍ വരുന്ന എല്ലാവരെയും വിളിച്ച് ട്രെയിന്‍ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അതേസമയം റെയില്‍വേക്ക് നാശനഷ്ടമോ അക്രമമോ നടത്തരുതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ലഖിംപൂര്‍ ഖേരി അക്രമത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര ഒരു കര്‍ഷകന് നേരെ വെടിവെച്ചുവെന്നും കിസാന്‍ മോര്‍ച്ച ആരോപിച്ചിരുന്നു. അതേസമയം കര്‍ഷകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അജയ് മിശ്ര നിരസിക്കുകയായിരുന്നു. അന്ന് തന്റെ മകന്‍ അവിടെയുണ്ടായിരുന്നില്ല എന്നാണ് അജയ് മിശ്ര പറഞ്ഞത്. ആശിഷ് മിശ്രയും കിസാന്‍ മോര്‍ച്ച ഉന്നയിച്ച ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു. പിന്നീട് ആശിഷ് മിശ്രയുള്‍പ്പെടെ മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇതുവരെ സര്‍ക്കാര്‍ തങ്ങളോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജ്യത്ത് വിവിധ ജില്ലകളില്‍ ഈ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാവരും തീവണ്ടി തടയല്‍ സമരത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ല രാകേഷ് ടിക്കായത്ത് പറഞ്ഞു. ട്രെയിന്‍ തടയല്‍ സമരം വന്‍ വിജയമായിരുന്നുവെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധവാലെ പറഞ്ഞു. പതിനഞ്ച് ദിവസമായി ലഖിംപൂര്‍ ഖെരിയില്‍ അക്രമം നടന്നിട്ട്. അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്തിന് സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷം പിന്നിട്ട് കഴിഞ്ഞു. രാജ്യം സാക്ഷ്യം വഹിക്കുന്നത് ഒരു സ്വാതന്ത്ര സമരത്തെയാണ് അദ്ദേഹം പറഞ്ഞു.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

സമരത്തിന്റെ ഭാഗമായി പഞ്ചാബില്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് കര്‍ഷകര്‍ സമരം നടത്തി. ഫിറോസ് പൂര്‍ ഡിവിഷനിലെ നാല് സെക്ഷനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ഫിറോസ് പൂര്‍ സ്റ്റിയിലെ ഫിറോസ്പൂര്‍ ഫിസില്‍ക്ക സെക്ഷന്‍, ലുധിയാന സെക്ഷന്‍ എന്നിവിടങ്ങളിലൊക്കെ ട്രെയിന്‍ തടയല്‍ സമരം ബാധിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിന്‍ തടയല്‍ സമരം കാരണം നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ക്രമസമാധന പരിപാലനത്തിനായി പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ലുധിയാന സിറ്റി പൊലീസ് കമ്മീഷ്ണര്‍ ദീപക് പരീക് പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും നടന്ന ട്രെയിന്‍ തടയല്‍ സമരം ഏകദേശം 50ഓളം ട്രെയിന്‍ സര്‍വീസുകളെയാണ് ബാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ചണ്ഡീഗഢിലും ട്രെയിന്‍ തടയല്‍ സമരം മൂലം യാത്രക്കാര്‍ വലഞ്ഞു. സമരവുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമരം ദേശ ദ്രോഹകുറ്റമാണെന്നും സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+