ഐശ്വര്യ റായ്ക്ക് ഒപ്പം ഒരു മുറിയില്‍; റണ്ണറപ്പ് ആയിട്ടും ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ഈ കാരണത്താല്‍
താര സംഘടനയായ അമ്മയുടെ സാരഥ്യം ഏറ്റെടുത്തതോടെ നടി ശ്വേതാ മേനോന് തിരക്കോട് തിരക്കാണ്. ഉദ്ഘാടന ചടങ്ങുകളും അഭിമുഖങ്ങളും പരിപാടികളും ഒക്കെയായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്‍ക്കുകയാണ് ശ്വേത. ഇന്ത്യയില്‍ മറ്റൊരു നടിക്കും അവകാശപ്പെടാന്‍ ഇല്ലാത്ത നേട്ടമാണ് ശ്വേതാ മേനോന് സ്വന്തമാക്കിയത്.
ഇന്ത്യയില്‍ ഇത് ആദ്യമായാണ് സിനിമ താരങ്ങളുടെ സംഘടനയുടെ തലപ്പത്ത് ഒരു സ്ത്രീയെത്തുന്നത്. അതിനാല്‍ തന്നെ ശ്വേതാ മേനോന് അമ്മ പ്രസിഡന്റായ വാര്‍ത്ത ദേശീയ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ശ്വേത പറയുന്ന എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025-ല്‍, തൊണ്ണൂറുകളില്‍ ഐശ്വര്യ റായ്ക്ക് ഒപ്പം ഒരു മുറിയില്‍ താമസിച്ചതിന്റെ ഓര്‍മ്മകളാണ് ശ്വേതാ മേനോന് അയവിറക്കിയത്.

90 കളില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ശ്വേതാ മേനോന് പ്രശസ്തിയിലേക്ക് എത്താന്‍ വലിയ പരിശ്രമമാണ് നടത്തിയത്. മിസ് ബാംഗ്ലൂര്‍ ആയ ശേഷമാണ് മോഡലിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 1994 ലാണ് മിസ് ഇന്ത്യ മത്സരത്തില്‍ ശ്വേതയും പങ്കെടുത്തത്. അന്ന് ഈ മത്സരത്തില്‍ ഐശ്വര്യ റായിയും സുസ്മിത സെനും പങ്കെടുത്തിരുന്നു. ഐശ്വര്യ റായിക്കെതിരെ കടുത്ത മത്സരം കാഴ്ചവച്ച ശ്വേതാ മേനോന് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അന്നത്തെ മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നാണ് കിരീടം ചൂടിയത്. ഐശ്വര്യ രണ്ടാം സ്ഥാനത്തെത്തി.
പിന്നീട് ഐശ്വര്യ റായ് ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുകയും സുസ്മിത സെന്‍ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയില്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ശ്വേതയ്ക്ക് യോഗ്യത ഉണ്ടായിരുന്നെങ്കിലും പ്രായം 18 വയസിന് താഴെയായതിനാല്‍ അവസരം ലഭിച്ചില്ല. മിസ് യങ്ങ് ഇന്ത്യ എന്ന ടൈറ്റില്‍ ആണ് ശ്വേത അന്ന് നേടിയത്.
ആ മത്സരത്തിനിടെ ഐശ്വര്യ റായിയും ശ്വേതയും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. സുസ്മിത സെന്‍ തൊട്ടടുത്തുള്ള റൂമിലും. വലിയ പിന്തുണയോടെ ഐശ്വര്യ റായ് മത്സര വേദിയില്‍ എത്തിയപ്പോള്‍ ഒരു പിന്തുണയും ഇല്ലാതെയാണ് താന്‍ മൂന്നാം റണ്ണറപ്പായതെന്ന് ശ്വേത ഓര്‍ക്കുന്നു. കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ നേട്ടം കഠിനാധ്വാനം കൊണ്ട് നേടിയതാണെന്ന് ശ്വേത പറഞ്ഞു. പ്രത്യേകിച്ച് അവസരങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത്. അന്ന് എനിക്കുണ്ടായിരുന്ന ആവേശം ഇപ്പോള്‍ എന്റെ മകളിലും എനിക്ക് കാണാന്‍ കഴിയുന്നതില്‍ അഭിമാനമുമെണ്ടന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായതിനു പിന്നാലെ ബോളിവുഡ് സിനിമകളിലും ശ്വേതയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. സുനില്‍ ഷെട്ടി, ശില്പ ഷെട്ടി എന്നിവര്‍ക്കൊപ്പം പൃഥ്വി (1997) എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിച്ചു. ഇഷ്ക് എന്ന ചിത്രത്തില്‍ ആമീര്‍ ഖാനും അജയ് ദേവഗണിനും ഒപ്പം പ്രവര്‍ത്തിച്ചതും ശ്വേതാ മേനോന് ഓര്‍ത്തെടുത്തു. അശോക, 88 ആന്റോപ്പ് ഹില്‍, ഹംഗാമ, കോര്‍പ്പറേറ്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.
മലയാള ചിത്രങ്ങളാണ് ശ്വേതയ്ക്ക് ചലച്ചിത്ര ലോകത്ത് നിലനില്‍പ്പ് നല്‍കിയത്. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്ക് രണ്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ ആദരണീയമായ ഇടം നേടാനും ശ്വേതയ്ക്ക് കഴിഞ്ഞിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications