കര്‍ഷക വേദിക്ക് സമീപം ട്രെക്ക് അമിതവേഗത്തില്‍ പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ മരിച്ചു
ദില്ലി: ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക സമരവേദിക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞുകയറി മൂന്ന് സ്ത്രീകള്‍ മരിച്ചു . സ്ത്രീകള്‍ ഡിവൈഡറില്‍ ഇരുന്നു, ഓട്ടോറിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു . അതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേര്‍ സ്ഥലത്ത് വരും മറ്റൊര്‍ ആശുപത്രിയില്‍ വച്ചും മരിച്ചെന്ന് പൊലീസ് അറിയിച്ചു.പഞ്ചാബിലെ മന്‍സ ജില്ലയില്‍ നിന്നുള്ളവരാണ് യുവതികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് .
പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് , ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 11 മാസത്തോളമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ഇരിക്കുന്ന തിക്രി അതിര്‍ത്തിക്ക് സമീപമാണ് അപകടമുണ്ടായത് .
അതേസമയം, ഈ മാസം മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ടിരുന്നുയ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്; ഞങ്ങൾക്ക് കെ റെയിൽ വേണം; ഹരീഷ് പേരടി