ടൂൾ കിറ്റ് കേസ്; ദിഷയുടെ ഹർജിയിൽ ടൈംസ്നൗ, ന്യൂസ് 18 എന്നിവർക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
ദില്ലി; ടൂൾകിറ്റ് കേസിൽ എഫ്ഐആർ വിവരങ്ങൾ ദില്ലി പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ദിഷാ രവി സമർപ്പിച്ച ഹർജിയിൽ മാധ്യമങ്ങൾക്ക് നോട്ടീസ് അയച്ച് ദില്ലി കോടതി.നാഷണൽ ബ്രോഡ്‌കാസ്റ്റിങ് സ്‌റ്റാൻഡേഡ് അതോറിറ്റി(എൻബിഎസ്‌എ)യ്ക്കും ന്യൂസ് 18 , ടൈംസ് നൗ എന്നീ മാധ്യമങ്ങൾക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുംബൈ പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
താനും മൂന്നാം കക്ഷികളും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ ചാറ്റുകളുടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നതുൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് ദിഷ ഹർജി സമർപ്പിച്ചത്. സ്വകാര്യ അവകാശം ലംഘിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ദിഷ ആവശ്യപ്പെട്ടിരുന്നു.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
13 നാണ് ദിഷ അറസ്റ്റിലായത്. ദിഷയുടെ ഫോൺ അടക്കമുള്ള പോലീസ് അന്ന് തന്നെ പിടിച്ചെടുത്തു. ദില്ലി പോലീസ് ആണ് തങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതെന്ന് മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടെന്നും അഭിഭാഷകൻ അമിത് സിബൽ പറഞ്ഞു. ടിആർപികൾ നേടുന്നതിനായി മാധ്യമങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നത് നിർഭാഗ്യകരമാണെന്നും സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ ദിഷയുടെ വാദങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത നിഷേധിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല, സത്യവാങ്മൂലം സമർപ്പിക്കാമെന്നും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.
ബിജെപിയില്‍ ചേര്‍ന്നത് ഗവണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!
രജ്ഞൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം ഗുഢാലോചനയാവാം; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
500 കായിക താരങ്ങൾക്ക് നിയമനം, യുഡിഎഫ് കാലത്ത് 110 മാത്രം, സർവ്വകാല റെക്കോർഡെന്ന് മന്ത്രി
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
Recommended Video