Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ മാറ്റം, ടിഎസ് സിംഗ് ദേവ് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വമ്പന്‍ മാറ്റവുമായി കോണ്‍ഗ്രസ്. ടിഎസ് സിംഗ് ദേവിനെ മുഖ്യമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. ഇത്രയും കാലം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് അപ്രതീക്ഷിതമായിരുന്നു ഈ പ്രഖ്യാപനം. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്ന് സിംഗ് ദേവ് പരസ്യമായി പറഞ്ഞിരുന്നു.

ഇതുപ്രകാരം തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന നിലപാടിലായിരുന്നു സിംഗ് ദേവ്. ഹൈക്കമാന്‍ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അദ്ദേഹം സമ്മര്‍ദ ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ മുഖ്യമന്ത്രി സ്ഥാനം മാത്രം അദ്ദേഹത്തിന് ലഭിച്ചില്ല.അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുനയ നീക്കമായിട്ടാണ് സിംഗ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കിയത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം എന്ന ഫോര്‍മുല രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

ts-singh-deo

എന്നാല്‍ ഉണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു സിംഗ് ദേവ്. സംസ്ഥാനത്ത് മഹാരാജാവ് എന്ന് അറിയപ്പെടുന്ന സിംഗ് ദേവിന് ശക്തമായ സ്വാധീനം ഛത്തീസ്ഗഡിലുണ്ട്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ തവണത്തെ വിജയത്തിന് പ്രധാന കാരണവും സിംഗ് ദേവും, ബാഗലും ഒരുമിച്ച് നിന്നതായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു ഓപ്ഷനും കോണ്‍ഗ്രസിന് മുന്നില്‍ ഇല്ലായിരുന്നു.

നേരത്തെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാതിരുന്ന ഭൂപേഷ് ബാഗലിനെതിരെ സിംഗ് ദേവ് വിമത നീക്കവും ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് സിംഗ് ദേവിനെ അനുനയിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന് മുമ്പേ തന്നെ സിംഗ് ദേവുമായുള്ള സൗഹൃദത്തിന് ഭൂപേഷ് ബാഗല്‍ ശ്രമിച്ചിരുന്നു.

വിദേശ സന്ദര്‍ശനം നടത്തിയ സിംഗ് ദേവിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു ബാഗല്‍. പതിവില്ലാത്ത തരത്തില്‍ ബാഗല്‍ സൗഹൃദത്തിന് ശ്രമിച്ചത് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണെന്ന് സൂചനയുണ്ട്. ഛത്തീസ്ഗഡില്‍ ഇരുവരും ഒന്നിച്ച് നിന്നാല്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. സംസ്ഥാനത്ത് പ്രമുഖ നേതാക്കളൊന്നും നിലവില്‍ ബിജെപിക്കില്ല.

രമണ്‍ സിംഗ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതെല്ലാം ബിജെപിയുടെ തിരിച്ചുവരവ് ഇല്ലാതാക്കുന്നതാണ്. അതേസമയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. രാജസ്ഥാനിലെ പ്രശ്‌നങ്ങളാണ് അടുത്തത് പരിഹരിക്കുക. ഗെലോട്ട്-പൈലറ്റ് തര്‍ക്കം തീര്‍ക്കാന് തിങ്കളാഴ്ച്ച രാഹുലും ഖാര്‍ഗെയും നേതാക്കളുമായി ചര്‍ച്ച നടത്തും. സച്ചിന്‍ പൈലറ്റിന് ഛത്തീസ്ഗഡിന് സമാനമായി ഉപമുഖ്യമന്ത്രി പദം കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+