കര്‍ഷകരല്ല, ടിവി ചര്‍ച്ചകളാണ് മലിനീകരണമുണ്ടാക്കുന്നത്. കേന്ദ്രത്തെ വിറപ്പിച്ച് സുപ്രീം കോടതി
ദില്ലി: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് ദില്ലി മലിനീകരണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്ന രീതിയോട് യോജിപ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതുകൊണ്ട് യാതൊരു നേട്ടവുമില്ലെന്നായിരുന്നു കേന്ദ്രം അവകാശപ്പെട്ടത്. നേരത്തെ വര്‍ക്ക് ഫ്രം ഹോം പരിഗണിക്കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനാണ് കേന്ദ്രം മറുപടി നല്‍കിയത്. കേന്ദ്രവും ദില്ലി സര്‍ക്കാരും മലിനീകരണങ്ങള്‍ നിയന്ത്രിക്കാന്‍ എടുത്ത നടപടികളെ കുറിച്ച് കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഒട്ടും തൃപ്തരായിരുന്നില്ല.

പുല്‍ത്തണ്ടുകള്‍ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന വാദത്തില്‍ താന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ടിവി ചര്‍ച്ചകളില്‍ വരുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടു. ഇതുപോലുള്ള വിമര്‍ശനങ്ങള്‍ ധാരാളമുണ്ടാവും. സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയിട്ടാണ് നാം പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രമണ മറുപടി നല്കി. പുല്ത്തുണ്ടുകള് കത്തിക്കുന്നത് രണ്ട് മാസത്തിനിടെ വലിയ തോതിലാണ് വര്‍ധിച്ചത്. അതൊരു സാമാന്യ യുക്തിയാണ്. അതൊരു ഡിയോഡറന്റ് പോലെയാണ്. അത് ഉപയോഗിക്കാത്തവര്‍ മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കുന്നു. കര്‍ഷകരെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തേണ്ടതില്ല. സംസ്ഥാനങ്ങളോട് പുല്‍ത്തണ്ടുകള്‍ കത്തിക്കരുതെന്ന് കര്‍ഷകരോട് പറയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും ഇക്കാര്യം തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ചാനല്‍ ചര്‍ച്ചകളാണ് എല്ലാവരേക്കാള്‍ കൂടുതല്‍ മലിനീകരണം രാജ്യത്തുണ്ടാക്കുന്നത്. കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവര്‍ ഉപയോഗിക്കുകയാണ്. എല്ലാവര്ക്കും അവരുടേതായ അജണ്ടകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ ഒരു പ്രശ്നം ശരിക്കും ഉപയോഗിക്കുന്നു, അതില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം ആവശ്യപ്പെടുന്നു, അത് വിവാദമാക്കുന്നു, പിന്നീട് നടക്കുന്നത് വെറും പരസ്പരമുള്ള ആരോപണങ്ങല്‍ മാത്രമാണെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ടിവി ചര്‍ച്ചകള്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. എന്താണ് പ്രശ്നം എന്ന് പോലും അവര്‍ക്കറിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകരായ ആദിത്യ ദുബെയും നിയമ വിദ്യാര്‍ത്ഥിയായ അമാന്‍ ബന്കയുമാണ് സുപ്രീം കോടതിയില്‍ മലിനീകരണ വിഷയത്തില്‍ ഹര്‍ജി നല്‍കിയത്. പുല്‍ത്തണ്ടുകള്‍ മാറ്റാനുള്ള മെഷീനുകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. കര്‍ഷകര്‍ കൃഷി ഭൂമിയിലെ പുല്‍ത്തണ്ടുകള്‍ കരിയിച്ച് കളയാനായി തീയിടുമ്പോഴാണ് പരിസര മലിനീകരണം ഉണ്ടാവുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് വളരെ കുറഞ്ഞ ശതമാനമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദില്ലിയില്‍ പത്ത് ദിവസത്തോളം പടക്കം പൊട്ടിച്ചതാണ് പ്രധാന വിഷയമായി കാണുന്നത്. നേരത്തെ പടക്കത്തിനുള്ള നിരോധനം ബിജെപി രാഷ്ട്രീയ വിഷയമാക്കി മാറ്റിയിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications