Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും.

ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും. സാമ്പത്തിക മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയ സാമ്പത്തിക സര്‍വേ 2024-25 ലെ സമ്പദ്വ്യവസ്ഥയെയും വിവിധ സൂചകങ്ങളെയും കുറിച്ച് പ്രതിപാദിക്കും.

Union Budget 2025

ഇതിനൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ചില കാഴ്ചപ്പാടുകളും സര്‍വേയില്‍ ഉണ്ടായിരിക്കും. നിര്‍മല സീതാരാമന്‍ തന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ബജറ്റ് സമ്മേളനം ഫെബ്രുവരി 13 ന് അവസാനിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കേന്ദ്ര ബജറ്റില്‍ രാജ്യം ഉറ്റുനോക്കുകയാണ്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നികുതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയ ആദായ നികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ ആദായ നികുതി ഒടുക്കേണ്ടതില്ല.

അതേസമയം ബജറ്റ് സമ്മേളനത്തില്‍ മറ്റ് പല വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. മഹാ കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുപകരം പ്രയാഗ്രാജിലേക്കുള്ള വി ഐ പി സന്ദര്‍ശനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+