Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഏറ്റവുമധികം ശൈശവ വിവാഹം ജാർഖണ്ഡിൽ, പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും അധികം ശൈശവ വിവാഹം നടക്കുന്നത് ജാർഖണ്ഡിലാണെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഡെമോഗ്രാഫിക് റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്താക്കുന്നത്.

ഗ്രാമ പ്രദേശങ്ങളിൽ 7.3 ശതമാനവും. നഗര പ്രദേശങ്ങളിൽ 3 ശതമാനവും നടക്കുന്നത് ശൈശവ വിവാഹങ്ങൾ എന്നാണ് കണക്ക്. കണക്കനുസരിച്ച് 5.8 ശതമാനം പെൺകുട്ടികളാണ് സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് ഇരയാകുന്നത്.

child marriage

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ21 വയസ് തികയും മുമ്പേ പകുതിയലധികം പെൺകുട്ടികളും വിവാഹിതാരാകുന്നു. ജാർഖണ്ഡിൽ 54.6 ശതമാനം പേരും ബംഗാളിൽ 54.9 ശതമാനം സ്തീകളും 21 വയസിന് മുമ്പ് വിവാഹിതരാകുന്നു എന്നാണ് കണക്കുകൾ. 21 വയസ് എത്തും മുമ്പ് വിവാഹിതരാകുന്ന കുട്ടികളുടെ ദേശീയ ശരാശരി 29.5 ശതമാനമാണ്. ദുർമന്ത്രവാദങ്ങളെ തുടർന്നുണ്ടാകുന്ന കണക്കുകളിലും ജാർഖണ്ഡ് ഏറെ മുമ്പിലാണ്.

നാഷണൽ ക്രൈംസ് റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 മുതലുള്ള കാലയളവിൽ നിരവധി പേരാണ് ദുർമന്ത്രവാദങ്ങൾക്ക് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2015 ൽ 32 പേരും 2016ൽ 27 പേരും ദുർമന്ത്രവാദത്തിന്റെ ഇരകളായി. 2017ൽ 19 പരും 2018ൽ 18 പേരും ദുർമന്ത്രവാദങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടു. 2019 15 പേരാണ് സമാനമായ രീതിയിൽ കൊല ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നതും, 14 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും വലിയ വാർത്തകളായിരുന്നു.

കഴിഞ്ഞ മാസം കേരളത്തിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ പോയ സംഘത്തെയും ജാർഖണ്ഡിൽ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു.
ഇടുക്കി സ്വദേശികളായ യുവാക്കളായിരുന്നു ജാർഖണ്ഡിൽ ബന്ധികളാക്കപ്പെട്ടത്. കേരളത്തിൽ പണിയെടുത്ത തൊഴിലാളികൾക്ക് കുടിശിക നൽകാൻ ഉണ്ടെന്നും 2.9 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഗ്രാമവാസികളുടെ ആവശ്യം.

തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 285 കിലോമീറ്ററോളം അകലെയുള്ള ദുംക ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിലാണ് യുവാക്കൾ ബന്ധികളാക്കപ്പെട്ടത്.
20 തൊഴിലാളികൾ ഉണ്ടെന്നും കേരളത്തിലേക്കു കൊണ്ടുപോകാമെന്നും അറിയിച്ചാണ് ഇടുക്കി സ്വദേശികളെ ഇവർ ഗ്രാമത്തിലെത്തിച്ചത്. ഇവിടെ എത്തിയ യുവാക്കളെ 150 ഓളം പേർ ചേർന്ന് ബന്ധിയാക്കുകയായിരുന്നു. പിടിയിലാകുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സംഭവം അറിഞ്ഞതോടെ കേരള പോലീസ് വിഷയത്തിൽ ഇടസപെടുകയും ജാർഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്നാണ് ജാർഖണ്ഡ് പോലീസ് ഇരുവരെയും മോചിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+