ബലാല്‍സംഗക്കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ഉത്തര്‍ പ്രദേശ് പോലീസ്; വെടിവച്ച് വീഴ്ത്തി
ലഖ്‌നൗ: മീററ്റില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ച് വീഴ്ത്തി എന്ന് യുപി പോലീസ്. കോടതിയിലേക്ക് കൊണ്ടുപോകവെയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതത്രെ. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലഗാന്‍, വികാസ് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകവെ ഒരു പോലീസുകാരന്റെ തോക്കെടുത്താണ് പ്രതികള്‍ ഓടിയത്. ശേഷം വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് തിരിച്ചുവെടിവച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഗാന്റെ കാലിലാണ് വെടികൊണ്ടത്. പിന്നീട് രണ്ടു പ്രതികളെയും പിടികൂടി. ലഗാന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്ന് എസ്പി കേശവ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ കൂട്ട ബലാല്‍സംഗം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നാല് യുവാക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം വിട്ടയച്ചു. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
ആത്മഹത്യാ കുറിപ്പില്‍ നാല് യുവാക്കളെ സംബന്ധിച്ച് പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള ലഗാന്‍, വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടങ്ങി. ഒളിവില്‍ പോയ പ്രതികളെ വൈകാതെ പിടികൂടുമെന്ന് കേശവ് കുമാര്‍ പറഞ്ഞു.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം
Recommended Video