അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള കല്ലുകൊത്തൽ നിർത്തിവെച്ച് വിഎച്ച്പി; 3 പതിറ്റാണ്ടിനിടെ ആദ്യം
ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി സുപ്രധാന വിധി പറയാനിരിക്കെ മുന്നൊരുക്കങ്ങളുമായി വിശ്വഹിന്ദു പരിഷത്തും. രാമക്ഷേത്ര നിർമാണത്തിനായി കല്ലുകൊത്തുന്നത് വിശ്വഹിന്ദു പരിഷത്ത് നിർത്തിവെച്ചു. 1990 മുതൽ തുടങ്ങിയ കൽപ്പണികൾ ഇതാദ്യമായാണ് നിർത്തി വയ്ക്കുന്നത്.
ഇവിടെ കല്ലുകൊത്തുന്നതിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങിയെന്ന് വിഎച്ച്പി വക്താവ് ശരദ് ശർമ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1990ൽ ഉത്തർപ്രദേശിൽ മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്ര നിർമാണത്തിനായുള്ള കൊത്തുപണികൾ ആരംഭിക്കുന്നത്. അന്ന് മുതൽ കൽപ്പണികൾ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി കല്ലിന്റെ പണി പൂർത്തിയായെന്നാണ് വിഎച്ച്പി അവകാശപ്പെടുന്നത്.
1992ൽ ബാബ്റി മസ്ജിദ് തകർത്ത സമയത്ത് ആർഎസ്എസിനേയും വിഎച്ച്പിയേയും 6 മാസത്തേയ്ക്ക് നിരോധിച്ചപ്പോഴും കൽപ്പണികൾ തുടർന്നിരുന്നു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന സമയത്തും രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും അയോധ്യയിലേക്ക് കല്ലുകൾ ഇറക്കുമതി ചെയ്തിരുന്നു. കൽപ്പണികൾ നിർത്തി വയ്ക്കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പും ഉയരുന്നുണ്ട്.
നവംബർ 17ന് മുമ്പായി അയോധ്യക്കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത ജാഗ്രതയിലാണ് രാജ്യം. ഉത്തർപ്രദേശിൽ 4000 അർധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. റെയിൽവേ സ്റ്റേഷനുകളിലും കനത്ത ജാഗ്രത പാലിക്കുകയാണ്. വിധി അനുകൂലമായാൽ ആഘോഷങ്ങൾ പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications