Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍തവ്യപഥില്‍ അര്‍ജുന-ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡില്‍ ജേതാവ് വിനേഷ് ഫോഗട്ട് തന്റെ അര്‍ജുന-ഖേല്‍ രത്‌ന പുരസ്‌കങ്ങള്‍ തിരികെ നല്‍കി. കര്‍തവ്യപഥില്‍ ഈ പുരസ്‌കാരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു അവര്‍. വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്.

റെസ്ലിംഗ് ഫെഡറേഷനിലെ തെരഞ്ഞെടുപ്പും, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗ് പുതിയ അധ്യക്ഷനാവുകയും ചെയ്തതോടെയാണ് താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. നേരത്തെ കര്‍തവ്യപഥില്‍ പുരസ്‌കാരങ്ങള്‍ മറ്റൊരു ഗുസ്തി താരമായ ബജ്‌റംഗ് പൂനിയയും ഉപേക്ഷിച്ചിരുന്നു.

vinesh-phogat

നേരത്തെ തന്നെ പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു വിനേഷ് ഫോഗട്ടിന്റെ തീരുമാനം. എന്നാല്‍ കര്‍തവ്യപഥില്‍ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു.

ഇതോടെ കര്‍തവ്യപഥില്‍ അവാര്‍ഡുകള്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു അവര്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയാണ് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് അറിയിച്ചത്. പുരസ്‌കാരങ്ങള്‍ക്ക് ഒരര്‍ത്ഥവും ഇനി തന്റെ ജീവിതത്തില്‍ ഇല്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.ബജ്‌റംഗ് പൂനിയ നേരത്തെ പത്മശ്രീ പുരസ്‌കാരമാണ് തിരികെ നല്‍കിയത്. കര്‍തവ്യപഥിലായിരുന്നു ഇതും ഉപേക്ഷിച്ചത്.

അതേസമയം നേരത്തെ ഗുസ്തി സമിതിയുടെ തെരഞ്ഞെടുപ്പ് കായിക മന്ത്രാലയം റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു കായിക മന്ത്രാലയം ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സമിതിയെ സസ്‌പെന്‍ഡ് ചെയ്തത്. ഗുസ്തി ഫെഡറേഷന്‍ അഡ് ഹോക്ക് സമിതിയെ നിയമിക്കാനും, ദൈനം ദിന കാര്യങ്ങള്‍ പരിശോധിക്കാനും കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കായിക മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പുതിയ സമിതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ നിലപാട്.നേരത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പിന്നണിയില്‍ നിന്നുകൊണ്ടുള്ള ഭരണമാണ് വരാന്‍ പോകുന്നതെന്ന സൂചന ബ്രിജ് ഭൂഷണ്‍ നല്‍കിയിരുന്നു.

താന്‍ ബ്രിജ് ഭൂഷണുമായി നല്ല അടുപ്പത്തിലാണെന്ന് സഞ്ജയ് സിംഗ് പറയുകയും ചെയ്തിരുന്നു. പഴയ സമിതി തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് കായിക മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു. ഗുസ്തി സംഘടനയുടെ ഓഫീസ് ബ്രിജ് ഭൂഷണിന്റെ വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും കായിക മന്ത്രാലയം പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+