ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെ കടന്നുപിടിച്ച യുവാവിനെ മകന്‍ കല്ലുകൊണ്ട് അടിച്ചുകൊന്നു
വിശാഖപട്ടണം: അമ്മയെ കടന്നുപിടിച്ച യുവാവിനെ 23 കാരൻ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്ന യുവാവ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസിൽ പ്രസാദ്, അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയാണ് ഗൗരി. സമീപത്തെ വീടുകളിൽ ജോലി ചെയ്താണ് ഗൗരിയും മകനും ജീവിച്ചിരുന്നത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യപിച്ചെത്തിയ പെയിന്റിങ് തൊഴിലാളിയായ ശ്രീനു ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

കയ്യിൽ കയറി വലിച്ചിഴക്കുകയും ചെയ്തു. ഇതേ തുടർന്ന് ശ്രീനിയും ഗൗരിയും തമ്മിൽ തർക്കമുണ്ടാകുകയും നാട്ടുകാർ ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറഞ്ഞതോടെ പ്രസാദ് ഉടനെ ശ്രീനിയെ തിരക്കി ഇറങ്ങുകയായിരുന്നു. ഇഷ്ടിക കൊണ്ടാണ് ശ്രീനിയുടെ തലയ്ക്കടിച്ചത്. ശ്രീനി കൊല്ലപ്പെട്ടതോടെ പ്രസാദും ഗൗരിയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് അന്വേഷണത്തിലാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.
കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ തമ്മിൽ നേരത്തെ വൈരാഗ്യമൊന്നും ഇല്ലെന്നും പ്രസാദിന്റെ അമ്മയെ ശല്യപ്പെടുത്തിയതാണ് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു.
ശ്രീനുവും പ്രസാദും തമ്മിൽ പണ്ട് ശത്രുത ഇല്ലായിരുന്നുവെന്നും യുവതിയെ കളിയാക്കിയാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സിസിടിവി തെളിവുകളുടെയും മറ്റു ചില തെളിവുകളുടെയും അടിസ്ഥാനത്തിൽ ഞങ്ങൾ ശ്രീനുവിനെയും അമ്മ ഗൗരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നു.
അടിപൊളി ആറ്റിട്യൂഡിൽ മഡോണ;പൊളി കമന്റുമായി ഐശ്വര്യ ലക്ഷ്മിയും; ചിത്രം വൈറലോട് വൈറൽ
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശാഖപട്ടണം കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ എട്ട് കൊലപാതകങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വിശാഖപട്ടണത്തിലെ എംവിപി കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിനു സമീപം പട്ടാപ്പകൽ റൗഡിഷീറ്റർ അനിൽ കൊല്ലപ്പെട്ടത് .












Click it and Unblock the Notifications