കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയ്ക്ക് സൈഡ് കൊടുത്തു,ബസ് മറിഞ്ഞ് 5പേര്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍, ഹോസ്‌കോട്ടയില്‍ ബസ് മറിഞ്ഞ് ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ ഹോസ്‌കോട്ടയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ആറു വയസ്സുകാരനായ എസ് മാനസ്‌കുമാര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ മാരായ വിജയ് കുമാര്‍ പ്രസാദ് ചെല്ലം പ്രദീപ് രമേശ് എന്നിവരെ കൂടാതെ അഞ്ച് മാസം ഗര്‍ഭിണിയായ അനുഷ ശ്രീകാന്തും അപകടത്തില്‍ കൊല്ലപ്പെട്ടു.

Hoskote

ഞായറാഴ്ച രാവിലെ ആന്ധ്രാ പ്രദേശിലെ നെല്ലൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ച മള്‍ട്ടി- എക്‌സല്‍ മോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരെല്ലാം നെല്ലൂല്‍ സ്വദേശികളാണ്. 52 പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ എംവിജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഒരു നായയുമായി ഒരാള്‍ ബസിന് മുന്നില്‍ വന്നപ്പോല്‍ അവരെ ഇടിക്കാതരിക്കാന്‍ വേണ്ടി സൈഡ് കൊടുക്കുമ്പോള്‍ അടുത്തുള്ള കല്‍ത്തറയില്‍ തട്ടി മറിയുകയായിരുന്നു ബസെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ബസ് നല്ല വേഗതയിലായിരുന്നു വന്നിരുന്നത്. ഡ്രൈവര്‍ പാതിമയക്കത്തിലായിരുന്നെന്ന് മറ്റ് യാത്രക്കാരും പറയുന്നു.

English summary
Three software engineers, a six-year-old boy and a pregnant woman were killed and 15 passengers were injured after a multi-axle Volvo bus in which they were travelling toppled at Hoskote, 30km east of Bangalore, on Monday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X