Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിൽ വഖഫ് പ്രതിഷേധം രൂക്ഷം; പോലീസുകാർക്കെതിരെ കല്ലേറി, ലാത്തിവീശി

അസമിൽ വഖഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ആൾക്കൂട്ടത്തെ ഒഴിപ്പിക്കാൻ പോലീസ് പ്രതിഷേധക്കാർക്കുനേരെ ലാത്തിവീശി. ഇന്ന് വൈകീട്ട് സിൽചാർ ടൗണിൽ ബെറംഗ മേഖലയിലാണ് സംഭവം.

കരിങ്കൊടികളുമായി നൂറുകണക്കിന് പ്രതിഷേധക്കാക്കാരാണ് തെരുവിലേക്ക് ഇറങ്ങിയത്. ഇവർ ബി ജെ പി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 300-400 ഓളം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇവരെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾക്ക് ലാത്തി ചാർജ് നടത്തേണ്ടി വന്നു', പോലീസുകാർ പറഞ്ഞു. അതേസമയം ഇപ്പോൾ പ്രതിഷേധക്കാർ പിരിഞ്ഞുപോയെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

wa-17

അതിനിടെ വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 150 ഓളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച 12 പേരാണ് അറസ്റ്റിലായത്. ഇനിയും കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. പട്രോളിംഗ് ശക്തമാക്കിയിട്ടിണ്ട്. സുരക്ഷ നടപടികളും പുരോഗമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം സുതി, ധൂലിയാൻ, സംസേർഗഞ്ച് , ജാംഗിപൂർ മേഖലയിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ കഴിഞ്ഞ ദിവസം കൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 300 ബിഎസ്എഫ് സേനയെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥ പ്രകാരവും കടുതൽ സേനയെ എത്തിച്ചിട്ടുണ്ട്.

‌ പ്രതിഷേധം രൂക്ഷമായതോടെ ബംഗാൾ സർക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. പ്രതിഷേധം നടന്ന മൂർഷിദാബാദ് മേഖലയിൽ നിന്നടക്കം 400 ഓളം ഹിന്ദുക്കൾ പലായനം ചെയ്തതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സംഘർഷത്തിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ആരും നിയമം കൈയ്യിലെടുക്കരുതെന്നും സംസ്ഥാനത്ത് വഖഫ് നിയമം നടപ്പാക്കില്ലെന്നും അവർ ആവർത്തിച്ചു. ബംഗാളിലെ അക്രമണ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+