Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം: തൃണമൂലിന്റെ തേരോട്ടം, മറുപടിയില്ലാതെ പ്രതിപക്ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ഇതുവരെ വോട്ടെണ്ണി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 73 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സമിതി സീറ്റുകളില്‍ 98 ശതമാനവും തൃണമൂലിനാണ് മേല്‍ക്കൈ. 2018 ല്‍ ഗ്രാമപഞ്ചായത്തിലെ 78 ശതമാനം സീറ്റും പഞ്ചായത്ത് സമിതിയിലെ 87 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസാണ് നേടിയത്.

നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍, അലിപുര്‍ദുവാര്‍ തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നാലും 20 ജില്ലാ പരിഷത്തുകളില്‍ ഒന്നുപോലും നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

trinamool congress

ആകെയുള്ള 63229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 34359 ഇടത്ത് തൃണമൂല്‍ ഇതിനോടകം വിജയിച്ചിട്ടുണ്ട്. 752 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി ജെ പി 9545 സീറ്റില്‍ വിജയിക്കുകയും 180 സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. 2885 സീറ്റുകളില്‍ വിജയിച്ച സിപിഎം 96 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2498 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. 72 സീറ്റില്‍ ആണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

9278 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 6134 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജയിച്ചിരിക്കുന്നത്. 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 939 സീറ്റുകളില്‍ വിജയിക്കുകയും 149 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. സിപിഎം 165 സീറ്റുകളില്‍ വിജയിച്ചു. 14 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 244 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 7 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

12 വര്‍ഷത്തെ മമത സര്‍ക്കാരിനെതിരായ ഭരണവിരുദ്ധത, ഭരണകക്ഷി നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ തുടങ്ങിയ ഘടകങ്ങളിലൂന്നിയായിരുന്നു പ്രതിപക്ഷം പ്രചരണം നയിച്ചിരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു ബി ജെ പിയുടെ പ്രാഥമിക ലക്ഷ്യം.

തൃണമൂലിനും ബിജെപിക്കുമെതിരായ ബദല്‍ എന്ന നിലയിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസും കളത്തിലിറങ്ങിയത്. എന്നാല്‍ മമതാ ബാനര്‍ജിയുടെ ജനകീയ ക്ഷേമ പദ്ധതികളാണ് തൃണമൂലിന് കരുത്തായത്. ഭരണ വിരുദ്ധത ഉണ്ടായിരുന്നെങ്കിലും അത് ഉയര്‍ത്തി പിടിച്ച് വോട്ടര്‍മാരുടെ മനസിളക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചതുമില്ല. മമതക്ക് വോട്ടില്ല എന്ന പ്രതിപക്ഷ പ്രചരണത്തെ മമതയ്ക്ക് വോട്ട് ചെയ്യുക എന്നാക്കി മാറ്റിയതിന് ജനങ്ങളോട് നന്ദി പറയുന്നു എന്നാണ് വിജയത്തിന് പിന്നാലെ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+