മമതയെ വെല്ലുവിളിച്ചതിനുള്ള പ്രതിഫലമോ? എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ആരാണ്?
കൊല്‍ക്കത്ത: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍ഖര്‍ പൊതുരംഗത്ത് എത്തിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. 1951 മെയ് 18ന് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിത്താന ഗ്രാമത്തിലാണ് ജഗ്ദീപ് ധന്‍ഖറിന്റെ ജനനം. സുദേഷ് ധന്‍ഖറാണ് ജഗ്ദീപ് ധന്‍ഖറിന്റെ ഭാര്യ. ഒരു മകളുണ്ട്.
ചിറ്റോര്‍ഗഡിലെ സൈനിക് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജയ്പ്പൂരിലെ രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്ര ബിരുദധാരിയും അതേ സര്‍വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബിയും പഠിച്ചു.
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു ജഗ്ദീപ് ധന്‍ഖര്‍. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ ടിക്കറ്റില്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. 1990 ല്‍ പാര്‍ലമെന്ററി കാര്യങ്ങളുടെ സഹമന്ത്രിയായി.

1993 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കിഷന്‍ഗഡില്‍ നിന്ന് രാജസ്ഥാന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1993-1998 കാലഘട്ടത്തില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്ന് രാജസ്ഥാന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട്, 2003-ല്‍ അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പിയുടെ നിയമ, നിയമകാര്യ വകുപ്പിന്റെ ദേശീയ കണ്‍വീനറായിരുന്നു. രാജസ്ഥാന് ഹൈക്കോടതി ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ നിന്നുള്ള ഒരു ജാട്ട് നേതാവാണ് ജഗ്ദീപ് ധന്‍ഖര്‍. ജഗ്ദീപ് ധന്‍ഖറിന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം ഉള്‍പ്പെടുന്ന ജാട്ട് സമുദായത്തിന് വലിയ സന്ദേശം നല്‍കുമെന്ന് വൃത്തങ്ങള്‍ പറയുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് സമൂഹം പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ശേഷവും ബി ജെ പിയെ പിന്തുണച്ചിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന രാജസ്ഥാന് തിരഞ്ഞെടുപ്പില്‍ ജാട്ട് വോട്ടര്‍മാര്‍ക്കും വലിയ പങ്കുണ്ട്. 2019 ജൂലൈയിലാണ് അദ്ദേഹം പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ഗവര്‍ണര്‍ ആയെങ്കിലും മമത ബാനര്‍ജിയോടും തൃണമൂല്‍ കോണ്‍ഗ്രസിനോടും രാഷ്ട്രീയ പോരാട്ടം നടത്താന്‍ ജഗ്ദീപ് ധന്‍ഖര്‍ മടി കാണിച്ചില്ല.

പൊതുജനക്ഷേമ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനകീയ ഗവര്‍ണറായി അടയാളപ്പെടുത്തുകയും ചെയ്തു. മമതാ ബാനര്‍ജിയുമായി ഏറ്റുമുട്ടിയതിന് അദ്ദേഹത്തിന് 'പ്രതിഫലം' ലഭിച്ചതായി പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിനാണ്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ അടുത്ത വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളേജില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്നു.

പാര്‍ലമെന്റിന്റെ നിലവിലെ അംഗബലമായ 780 ല്‍ ബി ജെ പിക്ക് മാത്രം 394 എം പിമാരുണ്ട്. കേലവ ഭൂരിപക്ഷത്തിന് 390 എം പിമാരുടെ പിന്തുണയാണ് വേണ്ടത്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10-നാണ് അവസാനിക്കുന്നത്.

ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം ജൂലൈ 17ന് ( നാളെ ) നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് പ്രതിപക്ഷ യോഗം വിളിച്ചിരിക്കുന്നത്.

ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്കായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവാണ് മത്സരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് മത്സരിക്കുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications