Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകുന്നത് എന്തുകൊണ്ട്? മറുപടിയുമായി ജയശങ്കർ, 'അവ മാനിക്കപ്പെടണം'

ന്യൂഡൽഹി: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവകൾക്ക് പിന്നിൽ ന്യൂഡൽഹിയും വാഷിംഗ്‌ടണും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഏതൊരു കരാറിനും മുമ്പ് ഇന്ത്യയുടെ അടിസ്ഥാനപരമായ ചുവപ്പ് വരകൾ മാനിക്കപ്പെടണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 25 ശതമാനം തീരുവയും ഉൾപ്പെടെയുള്ള ഉയർന്ന തീരുവകൾ ഏർപ്പെടുത്തിയതിലെ പ്രശ്‌നം പരിഹരിക്കാൻ അമേരിക്കയുമായി ഇന്ത്യ സജീവമായി ചർച്ചയിലാണെന്ന് ജയശങ്കർ വിശദീകരിച്ചു. ഏതൊരു ഒത്തുതീർപ്പും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കും നയങ്ങൾക്കും അനുസൃതമായിരിക്കണം എന്നും അദ്ദേഹം അടിവരയിട്ടു.

sjaishankar

ഈ വ്യാപാര തടസങ്ങൾക്കിടയിലും, തീരുവ പ്രശ്‌നം ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തില്ലെന്ന് ജയശങ്കർ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരത്തിന്റെ ഭൂരിഭാഗവും തടസങ്ങളില്ലാതെ തുടരുന്നുണ്ടെന്നും വാണിജ്യം പതിവ് പോലെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയശങ്കർ പറയുന്നതനുസരിച്ച്, നിലവിലുള്ള യുഎസ് തീരുവകൾക്ക് പിന്നിൽ സമവായത്തിന്റെ അഭാവമാണ് കാരണം.

നിലവിലെ ചർച്ചകളിൽ ഇന്ത്യ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. വിതരണ ശൃംഖലയിലെ വെല്ലുവിളികൾ കുറയ്ക്കുന്നതിനും ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിതമല്ലാത്ത സമ്പദ്‌വ്യവസ്ഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കമെന്നും അദ്ദേഹം പറയുന്നു.

ആഗോള നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം സമീപ വർഷങ്ങളിൽ ക്ഷയിച്ചുവെന്നും ഇത് രാജ്യങ്ങൾ വ്യാപാരത്തെ സമീപിക്കുന്ന രീതിയെ മാറ്റിമറിച്ചുവെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഉടമസ്ഥാവകാശം, സുരക്ഷ, വിശ്വാസ്യത, പ്രതിരോധശേഷി എന്നിവ വ്യാപാര നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ചെലവിനെപ്പോലെ തന്നെ നിർണായകമായി മാറിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചില സ്വതന്ത്ര വ്യാപാര കരാറുകൾ ശക്തരായ പ്രാദേശിക എതിരാളികളിൽ നിന്നുള്ള മത്സരം കാരണം വെല്ലുവിളിയിലാണെന്ന് ജയശങ്കർ വിലയിരുത്തി. നിലവിലുള്ള വിതരണ ശൃംഖലകളിലൂടെ ചില സ്വതന്ത്ര വ്യാപാര കരാറുകൾ ചൈനയ്ക്ക് അപ്രതീക്ഷിതമായി അവസരങ്ങൾ നൽകിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, നേരിട്ട് മത്സരാധിഷ്‌ഠിതമല്ലാത്ത സമ്പദ്‌വ്യവസ്ഥകളുമായി വ്യാപാര കരാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജയശങ്കർ പറഞ്ഞു. ഇത് കൂടുതൽ മികച്ച തന്ത്രപരവും സാമ്പത്തികവുമായ നേട്ടങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഉത്പാദന മേഖലയിൽ ഇന്ത്യയുടെ പതിറ്റാണ്ടുകൾ വെറുതെ നഷ്‌ടപെട്ടുപോയെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.

നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഇരട്ടിയാക്കി വർധിപ്പിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലാണ്. ഇതിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും ഉൾപ്പെടുന്നു. യുക്രൈൻ യുദ്ധത്തിന് സഹായമാവുന്നു എന്നാണ് ഇതിന് അവർ പറഞ്ഞ കാരണം. ഇതോടെ വ്യാപാര ബന്ധം വഴിമുട്ടിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+