''അടുത്തേക്ക് വരൂ, ഭാര്യയെപ്പോലെ പെരുമാറൂ... വനിതാ ഐഎഎസ് ഓഫീസറോട് സീനിയർ ഉദ്യോഗസ്ഥൻ ചെയ്തത്...
ഉന്നത ഉദ്യോഗസ്ഥന് ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായി ചണ്ഡീഗഡില്‍ നിന്നുള്ള ഐഎഎസുകാരി ഉദ്യോഗസ്ഥയുടെ പരാതി.ഓഫീസില്‍ വിളിച്ചുവരുത്തി ഉന്നത ഉദ്യോഗസ്ഥന് തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയാണെന്നാണ് 28 കാരിയായ ഐഎഎസുകാരി നല്കിയ പരാതിയില്‍ പറയുന്നത്.
പരാതി പറഞ്ഞതിന് തന്റെ സുരക്ഷ എടുത്തുകളഞ്ഞെന്നും രേഖാമൂലം പരാതി നല്കിയാല് സര്‍വ്വീസില്‍ നിന്ന് തന്നെ തെറിപ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയാതും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.

തെറ്റായ നടപടി
ഓഫീസിലെയും സര്‍ക്കാരിന്റേയും വകുപ്പുകളുടേയും തെറ്റായ നയങ്ങള്‍ക്കെതിരെ വിയോജന കുറിപ്പ് എഴുതിയതിനെതിനാണ് ഉദ്യോഗസ്ഥന് തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജിലും അവര്‍ കുറിച്ചു.

മുറിയിലേക്ക് ചെല്ലാന്‍
മെയ് 31 നാണ് എന്നോട് മുതിര്‍ന്ന ഉദ്യോഗസ്ഥന് മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. മറ്റാരും മുറിയിലേക്ക് കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മുറിയില്‍ പ്രവേശിച്ച ഉടനെ എന്ത് തരം ജോലിയാണ് തനിക്ക് ആവശ്യം എന്നായിരുന്നു ചോദ്യം. മനസിലാകാതെ നിന്ന എന്നോട് വകുപ്പ് തല ജോലികള്‍ വേണോ അതോ സമയം പോകാനുളള ജോലികള്‍ മതിയോ എന്നായി അടുത്ത ചോദ്യം. ഭയം മൂലം എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

വൈകീട്ട്
ജൂണ്‍ 6 ന് വൈകീട്ട് അഞ്ചിന് വീണ്ടും എന്നെ അദ്ദേഹം മുറിയിലേക്ക് വിളിപ്പിച്ചു. ടേബിളിന് മറുതലയ്ക്കല്‍ ഞാന്‍ ഇരുന്നു. ഇടയ്ക്ക് അയാളുടെ കസേരയ്ക്ക് അടുത്തേക്ക് വരാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. എഴുന്നേറ്റ് മറുതലയ്ക്കല്‍ കസേരയ്ക്കടുത്ത് പോയപ്പോള്‍ കമ്പ്യൂട്ടറില്‍ വേര്‍ഡ് ഫയലില്‍ എങ്ങനെയാണ് കാര്യങ്ങള്‍ സേവ് ചെയ്യുക എന്ന് പഠിപ്പിക്കാം എന്നായി അയാള്‍. മറുപടി പറയാതെ ഞാന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു. എന്നാല്‍ പേപ്പര്‍ എടുക്കാന്‍ എന്ന വ്യാജേന അയാള്‍ തന്റെ അടുത്ത് വന്നിരുന്നു. 7.39 വരെ എന്നെ അദ്ദേഹം അവിടെ പിടിച്ചിരുത്തി. നവവധുവിനെ പോലെ കാര്യങ്ങള്‍ എല്ലാം വിവരിക്കാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. അയാള്‍ അത്തരത്തില്‍ തന്നെ തന്നോട് സംസാരിച്ചു.

പരാതി
അയാളുടെ നടപടിക്കെതിരെ ഞാന്‍ രേഖാമൂലം പരാതി നല്കി. എന്നാല്‍ ഇതിന്റെ പ്രതികാര നടപടിയായി അയാള്‍ ഇടപെട്ട് എന്റെ പോലീസ് സുരക്ഷ പിന്‍വലിപ്പിച്ചു. വഴങ്ങാതിരുന്നാല്‍ ഔദ്യോഗിക വാര്‍ഷിക രഹസ്യാത്മക റിപ്പോര്‍ട്ടില്‍ എതിരഭിപ്രായം എഴുതുമെന്നും അദ്ദേഹം ഭീഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ പോസ്റ്റില്‍ പറയുന്നു.

കഴമ്പില്ല
എന്നാല്‍ ഐഎഎസുകാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ഉദ്യാഗസ്ഥന് വ്യക്തമാക്കി. താരതമ്യേന ജൂനിയറാണ് ഉദ്യോഗസ്ഥ. അതുകൊണ്ട് തന്നെ ജൂനിയറായ ഉദ്യോഗസ്ഥയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ച്ചയായി വിയോജന കുറിപ്പ് എഴുതുന്നത് ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്ന് ബോധിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications