ഓടിച്ചാടി കളിക്കുന്ന പെണ്ണുങ്ങളേ..! കന്യാചര്‍മം പ്രശ്നമാണ്, പിന്നെ ഡോക്ടറെ കാണാനേ നേരമുണ്ടാവൂ!!
ഇപ്പോള്‍ 50 കേസുകളാണ് പ്രതിവര്‍ഷം വരുന്നതെന്ന് സണ്‍ഷൈന്‍ ആശുപത്രിയിലെ സര്ജന് ഡോ. ഭവാനി പ്രസാദ് പറയുന്നു.
ഹൈദരാബാദ്: പെണ്‍കുട്ടികള്‍ മതിമറന്ന് ഓടിച്ചാടി കളിക്കരുതെന്ന് പഴമക്കാര്‍ പറയുന്നതില്‍ തെറ്റുണ്ടോ? പ്രശ്നം മറ്റൊന്നുമല്ല, ഇങ്ങനെ ചാടി കളിച്ചാല്‍ കന്യാചര്‍മത്തിന് കേടുപാടുകള്‍ സംഭവിക്കും. അതാവട്ടെ നിങ്ങളുടെ ഭാവിയും തകര്‍ക്കും.
രക്ഷിതാക്കളുടെ ഈ പേടി കൂടിയിരിക്കുകയാണ് ഹൈദരാബാദില്‍. ഇവിടെ വിവാഹത്തിന് മുമ്പ് പെണ്‍കുട്ടികളെല്ലാം കന്യാചര്‍മ പരിശോധന നടത്തുന്നു. പെണ്‍കുട്ടികള്‍ക്ക് താല്പര്യമില്ലെങ്കിലും അമ്മമാര്‍ നിര്‍ബന്ധിച്ച് ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുകയാണ്.

രണ്ട് വര്‍ഷം മുമ്പ് വരെ കൊല്ലത്തില്‍ ഒന്നോ രണ്ടോ ഇത്തരം കേസുകളേ വരാറുണ്ടായിരുന്നുള്ളുവെങ്കില് ഇപ്പോള്‍ 50 കേസുകളാണ് വരുന്നതെന്ന് സണ്‍ഷൈന്‍ ആശുപത്രിയിലെ സര്ജന് ഡോ. ഭവാനി പ്രസാദ് പറയുന്നു.

20-30 വയസിനിടയില്‍ പ്രായമുള്ളവരാണ് കന്യാചര്‍മ പരിശോധനക്ക് വരുന്നത്. പാട പൊട്ടിയിട്ടുണ്ടെങ്കില്‍ സര്‍ജറിയിലൂടെ ശരിയാക്കും. 40 മിനുറ്റ് വേണ്ട ഈ പരിശോധനക്ക് ദിനം പ്രതി ആളുകള്‍ കൂടി വരികയാണെന്ന് ഭവാനി പ്രസാദ് പറഞ്ഞു.

വിവാഹ ജീവിതം തകരരുതെന്ന് കരുതിയാണ് മിക്ക അമ്മമാരും പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ഭാവി വരന് എത്ര മോഡേണ്‍ ആണെങ്കിലും കന്യകാത്വം എല്ലാവര്ക്കും നിര്‍ബന്ധമാണല്ലോ എന്നാണ് വിഷയത്തില്‍ ഡോക്ടറുടെ പ്രതികരണം.

മാസങ്ങള്‍ക്ക് മുമ്പാണ് ബന്‍ജാറ ഹില്‍സിലെ ഹേമന്ദ എന്ന സ്ത്രീ മകളുമായി വന്നത്. ബാഡ്മിന്റന്‍ താരമാണ് മകള്‍. അവളുടെ വിവാഹം അടുത്തതിനാല്‍ അമ്മയ്ക്ക് ആധി. കന്യകാത്വ പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ വിവാഹം നടത്താവൂവെന്നാണ് ഹേമന്ദയുടെ അഭിപ്രായം.

പാടക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ജറിയിലൂടെ ഒരിഞ്ച് വരുന്ന പാട തുന്നിപിടിപ്പിക്കും. കുറച്ച് ആഴ്ചകള്‍ കഴിയും വരെ ശരീരം നന്നായി ഇളകാന്‍ പാടില്ലെന്ന് മാത്രം.

വിവാഹത്തിന് മുമ്പ് സെക്സിലേര്പ്പെട്ടവര്ക്ക് മാത്രമല്ല കന്യാചര്‍മത്തിന് ക്ഷതമേല്‍ക്കുക. വ്യായാമം ചെയ്യുന്നവര്‍, നൃത്തം പഠിക്കുന്നവര്‍, ഓടിച്ചാടി കളിക്കുന്നവര്‍, എന്തിന് ബൈക്ക് ഓടിക്കുന്നവര്‍ക്ക് വരെ പ്രശ്നമണ്ടാവാമെന്ന് ഡോക്ടര്‍ പറയുന്നു.

40 മിനുറ്റ് വേണ്ട ശസ്ത്രക്രിയയാണ് പരിഹാരമാര്‍ഗം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടല്‍ നിര്‍ബന്ധമാണ്. പ്ലാസ്റ്റിക് സര്ജന്മാരെ തന്നെ സമീപിക്കണം. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ സത്രീരോഗ വിദഗ്ധര്‍ വരെ ഇതു ചെയ്യുന്നുണ്ടെന്ന് ആന്ധ്രയിലെ പ്ലാസ്റ്റിക് സര്ജന് അസോസിയേഷന് പ്രസിഡന്റ് ഡോ. സുധാകര്‍ പ്രസാദ് പറയുന്നു. പ്രസവ ശേഷം യോനീപേഷികള് ബലപ്പെടുത്താന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും ചിലര്‍ ഭര്ത്താക്കന്മാരുടെ നിര്‍ബന്ധപ്രകാരമാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications