Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയവും സ്വകാര്യ ഭാഗങ്ങളും അറുത്തെടുത്തു;കാമുകിയുടെ മുൻ കാമുകനെ അരുംകൊല ചെയ്ത് യുവാവ്

പ്ലസ് ടു ക്ലാസിൽ വെച്ചാണ് ഇരുവരും മുൻപ് ഒന്നിച്ച് പഠിച്ചത്. ഇരുവരും ഒപ്പം പഠിച്ചിരുന്ന പെൺകുട്ടിയെ പ്രണയിച്ചു. ആ

crime

ഹൈദരാബാദ്: കാമുകിയെ ഫോൺ ചെയ്യുകയും മെസേജ് അയക്കുയും ചെയ്ത സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാർഥി നേനാവദ് നവീന്‍ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഹരിഹര കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട നവീൻ പെൺകുട്ടിയുടെ മുൻ കാമുകനായിരുന്നു. അതിക്രൂര കൊലയ്ക്ക് ശേഷം പ്രതി യുവാവിന്റെ ആന്തരികാവയവങ്ങളും രഹസ്യ ഭാഗങ്ങളും മുറിച്ച് നീക്കുകയും ചെയ്തു.

ഇരുവരും ഒപ്പം പഠിച്ച പെൺകുട്ടിയെ പ്രണയിച്ചു

ഇരുവരും ഒപ്പം പഠിച്ച പെൺകുട്ടിയെ പ്രണയിച്ചു

സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു അബ്ദുല്ലാപുര്‍മേട്ട് സ്വദേശിയായ ഹരിഹര ക‍ൃഷ്ണ. നവീൻ ഹൈദരാബാദിലെ അറോറൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയും. പ്ലസ്ടു ക്ലാസിൽ വെച്ചാണ് ഇരുവരും മുൻപ് ഒന്നിച്ച് പഠിച്ചത്. ഇരുവരും ഒപ്പം പഠിച്ചിരുന്ന പെൺകുട്ടിയെ പ്രണയിച്ചു. ആദ്യം നവീനുമായിട്ടായിരുന്നു പെൺകുട്ടി പ്രണയത്തിലായത്. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു. തുടർന്നാണ് പെൺകുട്ടി ഹരിഹര കൃഷ്ണയുമായി പ്രണയത്തിലായത്.

എന്നാൽ പ്രണയം പിരിഞ്ഞതിന് ശേഷവും നവീൻ പെൺകുട്ടിയെ ഫോൺ ചെയ്യാറുണ്ടായിരുന്നത്രേ. ഒരിക്കൽ പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുമ്പോൾ നവീൻ പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നത് നവീന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നാണ് നവീനെ ഇല്ലാതാക്കാൻ ഹരിഹര കൃഷ്ണ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.

നവീനെ വിളിച്ചു വരുത്തി

നവീനെ വിളിച്ചു വരുത്തി

ഫെബ്രുവരി 17 ന് അബ്ദുല്ലാപുർമേട്ടിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നവീനെ കൃഷ്ണ വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും തർക്കിച്ചു. തുടർന്ന് കൃഷ്ണ നവീനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ നവീന്റെ കൈവിരലുകൾ കൃഷ്ണ മുറിച്ച് മാറ്റിയത്രേ. കൂടാതെ ഹൃദയവും പുറത്തെടുത്തു. തുടർന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. കൊലയ്ക്ക് ശേഷം കൃഷ്ണ തന്റെ സുഹൃത്തിനെ കണ്ട് കൊലപാതക വിവരം അറിയിച്ചു. ഇതോടെ ഇയാൾ പോലീസിൽ കീഴടങ്ങാൻ കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നു.

വെളിപ്പെടുത്തിയിരുന്നു

വെളിപ്പെടുത്തിയിരുന്നു

കാമുകിയോടും കൊലയെ കുറിച്ച് ഇയാൾ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു..കൊലയ്ക്ക് ശേഷം ആന്ധ്രാ പ്രദേശിൽ തന്നെ വിവിധ ഇടങ്ങളിലേക്ക് പ്രതി പോയിരുന്നതായി പോലീസ് കണ്ടെത്തി. നവീൻ വീട്ടിൽ നിന്നും പോകുമ്പോൾ കൃഷ്ണയെ കാണാനായാണ് പോകുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണയെ നവീന്റെ വീട്ടുകാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ കണ്ടിരുന്നുവെന്നും സംസാരിച്ച ശേഷം മടങ്ങിയെന്നുമായിരുന്നു കൃഷ്ണ കുടുംബത്തോട് പറഞ്ഞത്.

പ്രണയം നഷ്ടപ്പെടാതിക്കുവാൻ

പ്രണയം നഷ്ടപ്പെടാതിക്കുവാൻ

അതേസമയം നവീനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണവും നവീനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അതേസമയം ഇതിനിടയിൽ സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രണയം നഷ്ടപ്പെടാതിരിക്കാനാണ് കൊല നടത്തിയതെന്നും . കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണം ഊർജിതമാക്കി പോലീസ്

അന്വേഷണം ഊർജിതമാക്കി പോലീസ്

തല അറുത്ത് മാറ്റിയ ശേഷം ഹൃദയവും സ്വകാര്യ ഭാഗങ്ങളും മുഖിച്ച് മാറ്റിയാണ് അബ്ദുള്ളപുരം മേട്ടിലെ കൊക്കയിൽ മൃതദേഹം ഉപേക്ഷിച്ചത്. മാത്രമല്ല ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ അബ്ദുള്ളപൂർമെട്ടിലെ കൊക്കയിൽ നിന്നും നവീന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+