Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയാണെന്ന കാര്യം ഓഫീസില്‍ പറഞ്ഞ യുവതി നേരിട്ടത് വിചിത്ര സംഭവം; കമ്പനിക്ക് നഷ്ടമായത് 15 ലക്ഷം

വിവാഹ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ് ഒരു കുഞ്ഞ് അതിഥി കൂടി ജീവിതത്തിന്റെ ഭാഗമാവുക എന്നത്. ഒരു കുഞ്ഞിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കുന്നവര്‍ പോലും ഉണ്ട്. സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭാവസ്ഥ എന്നു പറയുന്നത് ചെറിയ കാര്യമല്ല. ശാരീരിക- മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാവും.

അപ്പോള്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പറയണ്ടല്ലോ..കമ്പനികള്‍ മെറ്റേണിറ്റി ലീവുകള്‍ ഒക്കെ അനുവദിക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ച് അത് വളരെ വലിയൊരു കാര്യം തന്നെയാണ്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഒരു കമ്പനി ഗര്‍ഭിണിയായ സ്ത്രീയോട് ചെയ്ത ക്രൂരതയും അതിന് കിട്ടിയ തക്കതായ എട്ടിന്റെ പണിയും ആണ് സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.....

1

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 34കാരിയായ ഷാർലറ്റ് ലീച്ച് ​ഗiർഭിണി ആകുന്നത്. ഉടൻ തന്നെ ഇക്കാര്യം തന്റെ ഓഫീസിൽ അറിയിക്കുകയും ചെയ്തു. എസെക്‌സ് ആസ്ഥാനമായുള്ള സെക്യൂരിറ്റി സിസ്റ്റം സപ്ലയറിലെ ജോലിയാണ് ഇവർ ചെയ്യുന്നത്. താൻ ​ഗർഭിണി ആണെന്ന് കാര്യം കമ്പനിയിലെ മാനേജരോട് പറഞ്ഞു. ഇതിന് മുമ്പും താൻ ​ഗർഭം ധരിച്ചിരുന്നുവെന്നും എന്നാൽ പലതവണ തന്റെ ദ​ഗർഭം അലസിപ്പോയെന്നും അതിലുള്ള ആശങ്കകളും ഷാർലറ്റ് ലീച്ച് തന്റെ മാനേജരോട് പറഞ്ഞു. ആശ്വസവാക്ക് പ്രതീക്ഷിച്ച അവർക്ക് ലഭിച്ചത് തിരിച്ചടിയായിരുന്നു....

2

കാര്യങ്ങൾ കേട്ടുകഴിഞ്ഞയുടൻ മാനേജർ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർലറ്റ് ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചതേയില്ല. കാര്യങ്ങളൊക്കെ കേട്ടുകഴിയുമ്പോൾ മാനേജർ തന്നെ ആശ്വസിപ്പിക്കുമെന്നും മെറ്റേണിറ്റി അവധി ലഭിക്കുമെന്നൊക്കെയാണ് ഷാർലറ്റ് പ്രതീക്ഷിക്കുന്നത്. എന്നാൽ സംഭവിച്ചത് തിരിച്ചും.

3

ഷാർലറ്റ് തന്റെ പുതിയ ജീവനക്കാരുടെ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ, അവർക്ക് പ്രസവാവധിക്ക് അർഹതയില്ലെന്ന് അവളുടെ ബോസ് അവകാശപ്പെട്ടു: ഷാർലറ്റിനെ കമ്പനിയിൽ നിലനിർത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും അത് കൊണ്ട് പിരിച്ചുവിടുന്നെന്നുമാണ് കമ്പനി മാനേജർ പറഞ്ഞത്. അതേസമയം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ തന്നെ ഷാർലറ്റിന്റെ ​ഗർഭം അലസുകയും ചെയ്തു.

4


എന്നാൽ തന്നോട് നീതികേട് കാണിച്ച കമ്പനിയെ വെറുതേവിടാൻ ഷാർലറ്റ് തയ്യാറായിരുന്നില്ല. നിയമപരമായി തന്നെ ഷാർലറ്റ് മുന്നോട്ട് പോയി.
2021 മെയ് മാസത്തിൽ അവർ CIS സേവനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്യാൻ തുടങ്ങി, ട്രിബ്യൂണൽ പറഞ്ഞു, കൂടാതെ പ്രതിവർഷം 20,000 പൗണ്ട് സമ്പാദിച്ചു. "ഗർഭധാരണവുമായി ബന്ധപ്പെട്ട" കാരണങ്ങളാലാണ് മിസ് ലീച്ചിനെ പുറത്താക്കിയതെന്ന് നിർണ്ണയിച്ച ശേഷം, തൊഴിൽ ട്രിബ്യൂണൽ ഇപ്പോൾ അവർക്ക് 14,885 പൗണ്ട് (14,86,856 രൂപ) നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്.

5

"കമ്പനിയുടെ ഭാ​ഗത്തി നിന്നുണ്ടായ പെരുമാറ്റം എന്നെ ആഘാതപ്പെടുത്തി. ഇത് എന്റെ ജീവിതത്തിൽ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു. ഇത് സമ്പൂർണ്ണ അരാജകത്വത്തിന് കാരണമായി. എനിക്ക് മറ്റൊരു ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല; എനിക്ക് എല്ലായ്‌പ്പോഴും പരിഭ്രാന്തി ഉണ്ടായിരുന്നു. എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിന് ശേഷം സംസാരിച്ച അവർ പറഞ്ഞു,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+