Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്സിൻ നിരോധിച്ച് താലിബാൻ: പാക്ത്യയിലെ ആശുപത്രിയ്ക്ക് പുറത്ത് നോട്ടീസ്, ചിത്രം പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിസ്ഥാനിൽ ആധിപത്യമുറപ്പിക്കുന്നതിന് പിന്നാലെ കൊവിഡ് വാക്സിൻ നിരോധിച്ച് താലിബാൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലാണ് താലിബാന്റെ നടപടി. ഇവിടത്തെ പ്രാദേശിക ആശുപത്രിയിൽ വാക്സിൻ വിലക്ക് സംബന്ധിച്ച നോട്ടീസ് പതിച്ചതായി അഫ്ഗാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ, ടെലിവിഷൻ ചാനലായ ഷംഷദ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച താലിബാൻ ഈ പ്രദേശം പിടിച്ചടക്കിയതിന് ശേഷമാണ് വാക്സിനുള്ള വിലക്ക് വരുന്നത്.

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലെ സിഖ് ഗുരുദ്വാരയിലുള്ള നിഷാൻ സാഹിബും താബിലാൻ നീക്കിയിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വടക്കൻ പ്രവിശ്യാ തലസ്ഥാനം പിടിച്ചെടുത്തതിന് ശേഷം താലിബാൻ നേതാക്കൾ ജൗസ്ജാനിലെ ഷെബർഗാനിലെ അഫ്ഗാൻ യുദ്ധപ്രഭു മാർഷൽ അബ്ദുൾ റാഷിദ് ദോസ്‌തുമിന്റെ വസതിയിൽ തമ്പടിച്ച താബിലാൻ തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഒരു വീഡിയോയും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നിർണ്ണായക പ്രവിശ്യാ തലസ്ഥാനങ്ങളെല്ലാം കീഴടക്കി മുന്നേറുന്ന താലിബാൻ തലസ്ഥാന നഗരമായ കാബൂളിൽ നിന്ന് 80 കിലോമീറ്റർ അകലെയാണുള്ളത്. സമാധാന ചർച്ചകൾ സമിതി പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സർക്കാരിനെ പൂർണ്ണമായും പുറത്താക്കുന്ന ഒരു പുതിയ പദ്ധതി തയ്യാറാക്കുന്നു.

1-afghanistan-

അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളിലൂടെ തുടർച്ചയായി താലിബാൻ തുടരുന്നു, നിലവിൽ കാബൂളിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ്. ഇതിനിടെ അഫ്ഗാനിസ്താനിലെ വലിയ കാണ്ഡഹാർ താലിബാൻ പിടിച്ചെടുത്തുവെന്നുള്ള റിപ്പോർട്ടുകൾ വെള്ളിയാഴ്ചയാണ് പുറത്തുവരുന്നത്. താലിബാൻ വക്താവ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് താബിലാൻ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചുവെന്ന് വെളിപ്പെടുത്തുന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികവും താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലാവട്ടെ 90 ശതമാനവും താലിബാന്റെ നിയമന്ത്രണത്തിലാണ്.

അഫ്ഗാനിസ്ഥാനിൽ ഉടനടി വെടിനിർത്തലിനായി പുതിയ ഫോർമുല തയ്യാറാക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സമാധാന ഫോർമുല നടപ്പിലായാൽ ഗാനി ഭരണകൂടത്തിന് താഴെയിറങ്ങേണ്ടതായിവരും.
മെയ് മാസത്തിന്റെ തുടക്കത്തിൽ അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനുശേഷംആക്രമണത്തിന്റെ ആദ്യം ആക്രമണം ആരംഭിച്ചത്. സെപ്റ്റംബർ 11 ഓടെ രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

താലിബാൻ, യുദ്ധപ്രഭുക്കന്മാർ, ചില നിലവിലെ പ്രതിനിധികൾ എന്നിവരുമായി ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കും. ഈ ഫോർമുല ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഉചിതമായ ചർച്ചയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ ധാരണയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+