ലിബിയയിലെ ട്രിപ്പോളി കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ വ്യോമാക്രമണം; നിരവധി പേര് കൊല്ലപ്പെട്ടെന്ന് പ്രാഥമിക നിഗമനം
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള തടങ്കല്‍ കേന്ദ്രത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ, അത്യാഹിത ഉദ്യോഗസ്ഥര്‍. ലിബിയയിലെ യുഎന്‍ സപ്പോര്‍ട്ട് മിഷന്റെ കണക്കനുസരിച്ച് ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 44 പേര് കൊല്ലപ്പെടുകയും 130 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കിഴക്കന്‍ പ്രാന്തപ്രദേശമായ താജൂറയിലെ ഒരു സൈനിക ക്യാമ്പിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തില്‍ 600 ലധികം ആളുകള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം നടന്ന ഭാഗത്ത് 150 ഓളം പുരുഷ അഭയാര്‍ഥികളും ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്, എറിത്രിയ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ട്രിപ്പോളി പിടിച്ചെടുക്കാന്‍ പോരാടുന്ന ലിബിയന്‍ റിനെഗേഡ് ജനറല്‍ ഖലീഫ ഹഫ്താറിന്റെ സേനയാണ് ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ അംഗീകൃത സര്‍ക്കാര്‍ (ജിഎന്‍എ) കുറ്റപ്പെടുത്തി.

''ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ വ്യോമസേനാ കമാന്‍ഡര്‍ മുഹമ്മദ് അല്‍ മന്‍ഫോര്‍ പ്രസ്താവനയ്ക്ക് ശേഷമാണ് ഈ കുറ്റകൃത്യം ഉണ്ടായത്. അതിനാല്‍ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം വഹിക്കുന്നത് അവരാണ്,'' ആഭ്യന്തര മന്ത്രി ഫാത്തി ബഷാഗ അല്‍ വാസത്ത് സ്റ്റേറ്റ് റേഡിയോയോട് പറഞ്ഞു.
'ട്രിപ്പോളിയെ മോചിപ്പിക്കാനുള്ള' പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ തീര്‍ന്നുപോയതിനാല്‍ വ്യോമ ബോംബാക്രമണം ശക്തമാക്കുമെന്ന് തിങ്കളാഴ്ച മന്‍ഫോര്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്‍ഫോര്‍ അഭ്യര്‍ത്ഥിച്ചു. ''ഇതാദ്യമായല്ല ഹഫ്താര് സേന തടങ്കല്‍ കേന്ദ്രത്തെ ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ ട്രിപ്പോളി പിടിച്ചെടുക്കാനുള്ള പ്രചരണം ഹഫ്താര് സേന ആരംഭിച്ചപ്പോഴും കേന്ദ്രം ആക്രമണത്തിന് വിധേയമായി,'' സിവിലിയന്മാരെയും പാര്‍പ്പിട മേഖലകളെയും ലക്ഷ്യമിട്ടാണ് ഹഫ്താറിന്റെ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതെന്ന് സര്‍ക്കാരിലെ സൈനിക വൃത്തങ്ങള്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications