ഇറാനില്‍ നിന്ന് യെമനിലേക്ക് സ്ഫോടക വസ്തുക്കളുമായി കപ്പല്‍; ഉള്‍ക്കടലില്‍ മുക്കി അമേരിക്ക
ടെഹ്റാന്: ഇറാനില്‍ നിന്ന് യെമനിലേക്ക് സ്ഫോടക വസ്തുക്കളുമായി പോയ കപ്പല്‍ മുക്കിയതായി അമേരിക്ക. ഒമാന്‍ ഉള്‍ക്കടലിലെ റൂട്ടിലൂടെ യെമനിലെ ഹൂതി ഗ്രൂപ്പിന് ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന മത്സ്യബന്ധന കപ്പല്‍ ചൊവ്വാഴ്ച തടഞ്ഞതായി യു എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ അറിയിച്ചു.
ഇറാനില്‍ നിന്ന് വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ കടത്താനുപയോഗിച്ച കപ്പലാണിത് എന്ന് അമേരിക്ക അവകാശപ്പെട്ടു. റോക്കറ്റ്, മിസൈല്‍ ഇന്ധനം, സ്ഫോടകവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന 70 ടണ്ണിലധികം അമോണിയം പെര്‍ക്ലോറേറ്റ് കപ്പലില്‍ യു എസ് സേന കണ്ടെത്തിയതായി അഞ്ചാം കപ്പല്‍ പ്രസ്താവനയില്‍ പറഞ്ഞു.

2015 മുതല്‍ യെമനിലെ ഇറാന് അനുകൂല ഹൂത്തികളുമായി പോരാടുകയാണ് അമേരിക്ക. നേരത്തേയും ഇറാന് ഹൂതികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതായി അമേരിക്ക ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. അതേസമയം ടെഹ്റാന് ഈ ആരോപണം പലായവര്‍ത്തി നിഷേധിച്ചിട്ടുണ്ട്. കപ്പലില്‍ വലിയ അളവിലുള്ള സ്ഫോടനാത്മക വസ്തുക്കള്‍ ഉണ്ടായിരുന്നു. വലുപ്പമനുസരിച്ച് ഒരു ഡസനിലധികം ഇടത്തരം ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്കാന് പര്യാപ്തമാണ് ഇവ എന്നാണ് യു എസ് നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറയുന്നത്.

ഇറാനില്‍ നിന്നുള്ള മാരകമായ സഹായം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. ഇത് നിരുത്തരവാദപരവും അപകടകരവും മിഡില്‍ ഈസ്റ്റിലുടനീളം അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നതുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ ഇറാനില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തടഞ്ഞുവച്ച കപ്പലില്‍ നാല് യെമന്‍ ക്രൂ അംഗങ്ങളുണ്ടായിരുന്നു. കൂടാതെ 100 ടണ്‍ യൂറിയ വളവും ഉണ്ടായിരുന്നു. ഇത് കാര്‍ഷിക മേഖലയിലും സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതാണ് എന്നും അഞ്ചാം കപ്പല്‍ സേന പറഞ്ഞു.

വാണിജ്യ ഷിപ്പിംഗിനുള്ള നാവിഗേഷന്‍ അപകടകരമായതിനാല്‍ യു എസ് സേന ഞായറാഴ്ച കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ മുക്കി. ജീവനക്കാരെ യെമന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറിയിട്ടുണ്ടെന്നും അഞ്ചാം കപ്പല്‍ സേന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍, ഹൂതികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നു എന്ന് കരുതുന്ന മത്സ്യബന്ധന കപ്പലില്‍ നിന്ന് റൈഫിളുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications