മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്... ഈ ചിത്രം പറയും ബാക്കി
ബെയ്റൂത്ത്: ലബ്നാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സ്ഫോടനങ്ങളില്‍ 70 ലധികം പേരാണ് കൊല്ലപ്പെട്ടത്. 4000ത്തോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് സ്ഫോടന ശബ്ദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇതിന്റെ പ്രകമ്പനം 200 കിലോമീറ്ററിലധികം ദൂരത്തില്‍ അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2700 കിലോ അമോണിയം നൈട്രൈറ്റ് സംഭരിച്ചുവച്ച കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഈ കമ്പനി കാരണം ബെയ്റൂത്തിന്റെ തുറമുഖ പ്രദേശം മൊത്തം തകര്‍ന്നിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഈ ദുരന്തത്തിനിടെ ബെയ്റൂത്തിലെ ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്....

ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു
ബെയ്റൂത്തിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. നേരത്തെ ഇവിടെയുള്ള ആശുപത്രികളില്‍ എല്ലാം രോഗികളുണ്ട്. ഇതിന് പുറമെയാണ് 4000ത്തിലധികം പേരെ നിമിഷങ്ങള്‍ക്കകം ആശുപത്രിയിലേക്ക് എത്തിച്ചത്.

ഇതിനിടെയാണ് ഒരു നഴ്സ്
എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു തലസ്ഥാനത്തെ ആശുപത്രികളിലുള്ള നഴ്സുമാര്‍. എല്ലാവര്ക്കും പ്രാഥമിക ചികില്‍സ അവര്‍ ഉറപ്പാക്കി. ഇതിനിടെയാണ് ഒരു നഴ്സ് മൂന്ന് നവജാത ശിശുക്കളുമായി നില്ക്കുന്ന ചിത്രം വൈറലായിരിക്കുന്നത്.
Recommended Video

ചിത്രത്തിലുള്ളത്
ബെയ്റൂത്തിലെ ആശുപത്രികളിലൊന്നില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. നഴ്സ് നില്ക്കുന്ന ഭാഗത്ത് ചില്ലുകള്‍ തകര്‍ന്നതും കടലാസുകള്‍ ചിതറിക്കിടക്കുന്നതും കാണാം. അതിനിടയിലാണ് നഴ്സ് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ ഒരുമിച്ച് എടുത്തിരിക്കുന്നത്.

അതിനിടെ ഫോണ്‍
കുഞ്ഞുങ്ങളെ എടുത്തുനില്ക്കുന്നതിനിടെയാണ് നഴ്സിന് ഫോണ്‍ വന്നത്. അവര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. ഒരേ സമയം ഇക്കാര്യങ്ങള്‍ ചെയ്യുന്ന നഴ്സിനെ എത്ര അനുമോദിച്ചാലും മതിയാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നു.

മാസങ്ങള്‍ വേണ്ടി വരും
സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ സംഭരിച്ചുവച്ചിരുന്ന 2750 അമോണിയം നൈട്രൈറ്റ് ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ലബ്നാനിലെ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇവ പഴയത് പോലെയാകുന്നത് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകരാജ്യങ്ങള്‍ ലബ്നാന്‍ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി സംഭവിച്ചത്
തീ ആളി കത്തുന്നതാണ് ആദ്യം കണ്ടത്. പിന്നാലെ ആകാശത്തേക്ക് പുക ഉയര്‍ന്നു. പിന്നീട് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുകയായിരുന്നു. വിദൂരത്തുള്ള വീടുകളുടെ ബാല്കെണികള് പോലും തകര്‍ന്നു വീണു. ആണവ സ്ഫോടനമാണ് നടന്നതെന്ന ചിലര്‍ ആദ്യം സംശയം പ്രകടിപ്പിച്ചു. പരിക്കേറ്റ ജനങ്ങള്‍ നാലു പാടും ഓടുന്ന വീഡിയോകളും പുറത്തുവന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications