ഖുറാന്റെ പതിപ്പുകൾ കത്തിക്കാൻ ആഹ്വാനം; സ്വീഡനിൽ നിരവധി സ്ഥലത്ത് കലാപം
സ്റ്റോക്ക്ഹോം; കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വീഡനിൽ വലിയ വർ ഗീയ സംഘർഷങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകർപ്പുകൾ കത്തിക്കാൻ രാഷ്ട്രീയ നേതാവായ റാസ്മസ് പലുദാൻ രം ഗത്ത് വന്നതോടെയാണ് സ്വീഡന്റെ പല നഗരങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. സംഘർഷത്തിൽ നാൽപതോളം ആളുകൾക്ക് പരിക്കേറ്റു.
തലസ്ഥാന ന ഗരമായ സ്റ്റോക്ക്ഹോമിന്റെ നഗരപ്രാന്തമായ റിങ്കെബിയിലും ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്രയും അക്രമാസക്തമായ കലാപങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് സ്വീഡന്റെ ദേശീയ പോലീസ് മേധാവി ആൻഡേഴ്‌സ് തോൺബെർഗ് പറഞ്ഞു. നോർകോപിംഗിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. ഇവർ ഇപ്പോൾ ആശുപത്രിയിലാണെന്നും ഇവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയം ഉണ്ടെന്നും പോലീസ് പറഞ്ഞു. കലാപത്തിൽ പോലീസുകാർക്കും പരിക്കേറ്റു. നാല് പോലീസ് വാഹനങ്ങൾക്കും ഇവർ തീയിട്ടു. സംഭവത്തിൽ 34 പേരെ അറസ്റ്റ് ചെയ്തതായി പോസീസ് അറിയിച്ചു.

കുടിയേറ്റ വിരുദ്ധ-ഇസ്ലാം വിരുദ്ധ ഗ്രൂപ്പായ ഹാർഡ് ലൈൻ പാർട്ടിയുടെ നേതാവാണ് ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയക്കാരനായ റാസ്മസ് പലുദാൻ. സെപ്തംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പലുദാന്റെ ഈ നീക്കം. വലിയ മുസ്ലീം ജനസംഖ്യയുള്ള നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കാനും റമദാൻ മാസത്തിൽ ഖുറാന്റെ പകർപ്പുകൾ കത്തിക്കാനും പലുദൻ സ്വീഡനിൽ ഒരു പര്യടനം പ്രഖ്യാപിച്ചിരുന്നു. 2017-ൽ മുസ്ലീം വിരുദ്ധ യൂട്യൂബ് വീഡിയോകൾ നിർമ്മിച്ചാണ് പലുദാൻ ജന ശ്രദ്ധ നേടുന്നത്. "മുസ്ലിങ്ങളാണ് എന്റെ ശത്രുക്കൾ. ഈ ഭൂമിയിൽ ഒരു മുസ്ലീം പോലും അവശേഷിച്ചില്ലായിരുന്നുവെങ്കിൽ ഏറ്റവും നല്ല കാര്യം. അതാണ് നമ്മുടെ അന്തിമ ലക്ഷ്യം." 2018 ഡിസംബറിലെ ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ഡെൻമാർക്കിലെ വംശീയ പ്രസംഗത്തിന് 2019 ൽ പലുദനെ 14 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് പല തവണയായി ഇയാൾക്കെതിരെ വംശീയാധിക്ഷേപം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ഈ പാർട്ടിയുടെ നേതൃത്വത്തിൽ ഖുറാൻ കത്തിക്കാൻ ശ്രമം നടന്നിട്ടുണ്ട്. 2020 ൽ സ്വീഡനിലെ മാൽമോയിൽ, സമാനമായ ശ്രമങ്ങളുടെ പേരിൽ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പലുദനെ രണ്ട് വർഷത്തേക്ക് നാട് കടത്തിയിരുന്നു. അതേ സമയം സ്വീഡനിൽ നടന്ന അക്രമങ്ങളെ അപലപിച്ച് സൗദി, ഇറാൻ, തുർക്കി, യുഎഇ, ഈജിപ്ത്, കുവൈറ്റ് തുടങ്ങി പല ഇസ്ലാമിക രാജ്യങ്ങളും രം ഗത്ത് വന്നിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications