വുഹാനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പണി പോയി... കേസുകള്‍ കുതിക്കുന്നു, പ്രവര്‍ത്തനം മോശം!!
ബെയ്ജിംഗ്: വുഹാനില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണകേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍ ഇവിടെ പ്രവര്‍ത്തനം മോശമാണെന്ന് വിലയിരുത്തലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അഴിച്ചുപണിക്ക് നിര്‍ബന്ധിതരായിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ചാംഗ്ക്വിംഗ് സ്ട്രീറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും സെക്രട്ടറിയുമായിരുന്ന ഷാങ് യുക്സിനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ പാര്‍ട്ടി കമ്മിറ്റിയാണിത്. വുഹാനിലെ സാന്‍മിന്‍ മേഖലയില്‍ കൊറോണ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കനത്ത നടപടി നേരിട്ടത്.

വുഹാനിലെ ജിലിന്‍ പ്രവിശ്യ കൊറോണയുടെ രണ്ടാം തരംഗത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. ക്ലസ്റ്റര്‍ കേസുകളാണ് വര്‍ധിക്കുന്നത്. ഒരു മേഖലയിലേക്ക് വീണ്ടും രോഗം വരുന്നതിന്റെ സൂചനയാണിത്. ചൈനയില്‍ ഏറ്റവുമാദ്യം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് വുഹാനിലാണ്. ഇന്ന് മാത്രം അഞ്ച് കേസുകളാണ് ഹുബെയ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഏപ്രിലിന് ശേഷമുള്ള ആദ്യ കേസ് വുഹാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനില്‍ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാന്മിനില് നിന്നാണ് എല്ലാ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ അയ്യായിരത്തോളം താമസക്കാര്‍ ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.
കടുത്ത ജാഗ്രതയിലേക്ക് മാറിയിരിക്കുകയാണ് വുഹാന്‍. ചൈനയില്‍ മാത്രം 17 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏഴെണ്ണം പുറത്ത് നിന്ന് വന്നവരിലാണ് കണ്ടെത്തിയത്. 11 കേസുകള്‍ വസ്ത്രങ്ങള്‍ അലക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടതാണ്. ഷൂലാനിലാണ് ഇത്രയും കേസുകളുള്ളത്. ഇത് ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജിലിന്‍ പ്രവിശ്യയിലാണ് ഷൂലാന്‍. ഇവിടെ കഴിഞ്ഞ ദിവസം സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. 2005 പേര് പോസിറ്റീവ് കേസുള്ളവരുമായി ബന്ധപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 290 പേരെ ക്വാന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Recommended Video
അതേസമയം പുറത്താക്കിയ നേതാവ് വളരെ മോശം പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചത്. ജനവാസമുള്ള മേഖല അടച്ചിടുന്നതിനും തുറക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ യുക്സിന് ശ്രമിച്ചിരുന്നില്ല. കൂടുതല്‍ പേരെ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താനാണ് ചൈനയുടെ ശ്രമം. 20000 പേര് വരെ ടെസ്റ്റിന് വിധേയമാക്കാനാണ് നീക്കം. വുഹാനില്‍ മാത്രം പ്രകടമായ രോഗലക്ഷണമില്ലാത്തവരില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 650 പേര്‍ക്കാണ്. ഏപ്രില്‍ എട്ടിനായിരുന്നു വുഹാനിലെ ലോക്ഡൗണ്‍ പിന്‍വലിച്ചത്. ഇതുവരെ ചൈനയില്‍ 83000ത്തോളം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4633 പേരാണ് മരിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications