കോവിഡ് JN.1 വകഭേദം: അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളിൽ പുതിയ വൈറസ് വ്യാപനം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ലോകം പതുക്കെ കരകയറി വരുന്ന സമയമാണ് ഇത്. വൈറസിനെ പൂർണ്ണ തോതില്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മനുഷ്യന്റെ പ്രതിരോധ ശേഷിക്ക് കോവിഡ് വൈറസുകളെ അതിജീവിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതിനിടയിലാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
പുതിയ വൈറസ് വ്യാപനത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്ന ആശങ്കയും അവർ മുന്നോട്ട് വെക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത് സെപ്റ്റംബർ മാസം ആദ്യമാണ്. യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.

BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021 ലെ കോവിഡ് വ്യാപനത്തില്‍ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ തോതില്‍ മരണത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള എന്ന് അറിയപ്പെടുന്ന BA. 2.86. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
SARS-CoV-2 വൈറസുകളുടെ 0.1 ശതമാനത്തിൽ താഴെയാണ് പുതിയ വകഭേദം വരുന്നതെന്നും അതിനാൽ വലിയ ഭീഷണിയല്ലെന്നും സിഡിസി പറയുന്നു. രോഗത്തിനെതിരെയുള്ള സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, JN.1 സ്ട്രെയിനിന്റെ കാര്യത്തിൽ നിലവിലുള്ള വാക്സിനുകൾക്ക് കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല. എന്നാല്‍ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA. 2.86 നും എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"വൈറസുകൾ കാലക്രമേണ നിരന്തരം പരിണമിക്കുകയും പുതിയ വകഭേദങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോവിഡ്-19 ഉള്ളിടത്തോളം കാലം നമുക്ക് പുതിയ വകഭേദങ്ങൾ ഉണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബർഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്." എന്നും റിപ്പോർട്ട് പറയുന്നു.
BA. 2.86 വകഭേദത്തിന്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് JN.1 നും ഉള്ളതെന്ന് സിഡിസി റിപ്പോർട്ടില്‍ പറയുന്നു. പനി, വിറയല്‍, ചുമ , ശ്വാസംമുട്ടൽ, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും നഷ്ടപ്പെടുക, തൊണ്ട വേദന, മൂക്കടപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയായിരിക്കും പുതിയ വകഭേദത്തിന്റെയും രോഗലക്ഷണം.
-
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും!











Click it and Unblock the Notifications