Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവില്‍ വർധനവ്: പക്ഷെ വിലയില്‍ വന്‍ ഇടിവ്, തുണയായത് റഷ്യ

2023 ഒക്ടോബറിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ വർധനവെന്ന് കണക്കുകള്‍. സെപ്റ്റംബറിൽ ഇൻബൗണ്ട് ഷിപ്പ്‌മെന്റുകൾ കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കനുസരിച്ച്, ലോകത്തിലെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരായ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ മാസം 6 ശതമാനം ഉയർന്ന് 18.53 മില്യണ്‍ ടൺ (mt) ആയി.

അതേസമയം തന്നെ ഒക്ടോബറിലെ ഇറക്കുമതി നിലവിലെ സാമ്പത്തിക, കലണ്ടർ വർഷത്തിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കുമായിരുന്നുവെന്നും പിപിഎസി ഡാറ്റ കാണിക്കുന്നു. വ്യാവസായിക, ഖനന, നിർമ്മാണ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനത്തിന് അനുസൃതമായി ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ഇറക്കുമതി ഉയരുമെന്ന് വിശകലന വിദഗ്ധർ നേരത്തെ തന്നെ പറഞ്ഞിരുന്നു.

modiputin

കഴിഞ്ഞ ആഴ്ച ആരംഭിച്ച ഉത്സവ സീസണും വിവാഹ സീസണും കാരണം ഡിസംബർ പാദത്തിൽ പെട്രോളിനും ഡീസലിനും ഉയർന്ന ഡിമാൻഡ് ഉണ്ടാകുന്നുണ്ട്. പെട്രോൾ, ഡീസൽ ഉപഭോഗം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നപ്പോള്‍ ജെറ്റ് ഇന്ധന വിൽപ്പന ഈ സാമ്പത്തിക വർഷത്തിലും കലണ്ടർ വർഷത്തിലും ഏറ്റവും ഉയർന്ന നിലയിലുമായി. 2023 ഒക്ടോബറിൽ ഇന്ത്യ പ്രതിദിനം 4.66 ദശലക്ഷം ബാരൽ (mb/d) ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു.

അതേസമയം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, പെട്രോളിയം എന്നിവയുടെ താരതമ്യേന കുറഞ്ഞ വില കാരണം ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ (FY24) ഇന്ത്യയുടെ അറ്റ ​​എണ്ണ, വാതക ഇറക്കുമതി വാർഷികാടിസ്ഥാനത്തിൽ ഏകദേശം നാലിലൊന്ന് കുറഞ്ഞ് 68 ബില്യൺ ഡോളറായി. ഇറക്കുമതി അളവിൽ വർദ്ധനവുണ്ടായിട്ടും വിലക്കുറവാണ് എണ്ണ, വാതക ഇറക്കുമതി മൂല്യത്തിലെ ഇടിവിന് കാരണം.

മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ രാജ്യത്തിന്റെ മൊത്തം എണ്ണ, വാതക ഇറക്കുമതി ബിൽ 90.1 ബില്യൺ ഡോളറായിരുന്നു. റഷ്യയുടെ 2022 ഫെബ്രുവരിയിലെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് എണ്ണ, പ്രകൃതിവാതകം, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കഴിഞ്ഞ വർഷം വർധിച്ചിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വർഷം വില താരതമ്യേന കുറവും അസ്ഥിരവുമാണ്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യൻ ബാസ്‌ക്കറ്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് ഏകദേശം 102 ഡേളർ ആയിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ ഇത് 83.44 ഡോളർ മാത്രമാണ്.

എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) താൽക്കാലിക കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യ 75.5 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഒരു വർഷം മുമ്പ് 101.2 ബില്യൺ ഡോളറായിരുന്നു. എന്നിരുന്നാലും, അളവിന്റെ അടിസ്ഥാനത്തിൽ, ഈ കാലയളവിലെ എണ്ണ ഇറക്കുമതി 0.6 ശതമാനം ഉയർന്ന് 134.4 ദശലക്ഷം ടണ്ണായി.

ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ പൊതുവെ കുറഞ്ഞ വിലയ്ക്ക് പുറമെ, വിലക്കിഴിവുള്ള റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി വർധിപ്പിച്ചതും ഇന്ത്യക്ക് നേട്ടമായി. വിലക്കിഴിവ് കഴിഞ്ഞ വർഷത്തെപ്പോലെ ഉയർന്നില്ലെങ്കിലും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് ഗണ്യമായി ഉയർന്നു. ഡൽഹിയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും ഇപ്പോൾ മോസ്കോയിൽ നിന്നാണ്.

ദ്രവീകൃത രൂപത്തിൽ ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തെ സംബന്ധിച്ചിടത്തോളം, FY24-ന്റെ ആദ്യ ഏഴ് മാസത്തെ ഇറക്കുമതി മൂല്യം 6.6 ബില്യൺ ഡോളറായിരുന്നു. അതായത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 30 ശതമാനം കുറഞ്ഞു. ഈ കാലയളവിലെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതി അളവ് 13.4 ശതമാനം ഉയർന്ന് 17,753 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എംഎസ്‌സിഎം) ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+