അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വൈകുമോ? ആശങ്കയെന്ന് ഡൊണാൾഡ് ട്രംപ്
വഷ്‌ങ്‌ടണ്‍: ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫലപ്രഖ്യാപനം സാധാരണയില്‍ നിന്നു വ്യത്യസ്ഥമായി വൈകുമെന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിലവിലെ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്‌താനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടക്കുന്ന രാത്രി തന്നെ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സാധിക്കില്ല എന്നത് വേദനാ ജനകമാണെന്ന് ട്രംപ് അഭിപ്രയപ്പെട്ടു.തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം കൂടുതല്‍ സമയം ബാലറ്റ് സൂക്ഷിക്കുന്നത് ആശങ്ക നിറഞ്ഞതാണെന്നും ട്രംപ് പറഞ്ഞു.
കൊറോണ വൈറസ് ഭീതി മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഈ-മെയിലിലൂടെയാണ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. ഇത്തരം വോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയം എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അമേരിക്കയില്‍ ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് ഫലം സാധാരണത്തേതില്‍ നിന്നും വൈകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. സാധാരണ വോട്ടുകള്‍ എണ്ണുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഈ മെയില്‍ വോട്ടുകള്‍ എണ്ണിത്തീര്‍ക്കുന്നതിന് വേണ്ടി വരുമെന്ന് അമേരിക്കയിലെ ഇലക്ഷന്‍ കമ്മീഷനും അഭിപ്രയപ്പെടുന്നു.
തിരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച മുന്‍പ് മാത്രമാണ് ഈ മെയില്‍ വഴിയുള്ള വോട്ടുകള്‍ എണ്ണാനുള്ള സൗകര്യം പോളിങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരുക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ഈ മെയില്‍ വോട്ടുകള്‍ എണ്ണാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥിതിയും ഉണ്ട്.ഇത്‌കൊണ്ട് തന്നെ ഫലപ്രഖ്യപനം വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം നടക്കുന്ന മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ഈ മെയില്‍ വോട്ടുകള്‍ക്ക് നിരോധനമുണ്ട്. റിപ്പബ്ലിക്കന്‍സ് ഭരിക്കുന്ന ഈ സ്റ്റേറ്റുകളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ നിയമം പാസാക്കണമെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേറ്റ് സര്‍ക്കാരുകള്‍ പരിഗണിച്ചില്ല.
എന്നാല്‍ ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന്‍ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ഈ മെയില്‍ വോട്ടുകള്‍ എണ്ണാനുള്ള സൗകര്യം 22 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഏര്‍പ്പെടുത്തിയിരുന്നു.സാധരണ തിരഞ്ഞെടുപ്പന്റെ അന്ന് രാത്രി തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് അമേരിക്കയില്‍ പതിവുള്ളത്. നിലവിലെ അമേരിക്കന്‍ പ്രസിഡന്റും റപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മില്‍ കടുത്ത മത്സരം ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. നാളെയാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക