കഠിനാധ്വാനിയായ പ്രസിഡന്റാണ് ഞാന്‍, ഇത് പറയുന്നത് ജനങ്ങളാണ്; സ്വയം പുകഴ്ത്തി ട്രംപ്
വാഷിംഗ്ടണ്‍: കൊറോണയുമായി ബന്ധപ്പെട്ട അശാസ്ത്രീയമപരമായ പരമാര്‍ശങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. മാധ്യമങ്ങളും അദ്ദേഹത്തെ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റ് എന്നാണ് തന്നെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ അധികാരത്തിലേറിയ ഭരണാധികാരികളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ച് നന്നായി അറിയുന്ന ജനങ്ങളാണ് തനിക്ക് ഇങ്ങനെയൊരു വിശേഷം ചാര്‍ത്തി തന്നിരിക്കുന്നത്. അക്കാര്യത്തെ കുറിച്ച് തനിക്ക് ധാരണയില്ലെങ്കിലം മൂന്നര കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ കൊണ്ട് കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ സൈനിക പുനസംഘടനത്തിന് വേണ്ടിയും വ്യാപാര കരാറുകള്ക്കുമായും താന്‍ ദിവസങ്ങളോളം വൈറ്റ് ഹൗസില്‍ തന്നെ കഴിഞ്ഞ് പ്രവര്‍ത്തിച്ചുവരികയാണ് രാവിലെ നേരത്തെ ആരംഭിക്കുന്ന ജോലി രാത്രി വൈകിയാണ് അവസാനിക്കാറുള്ളത്. ഇതൊക്കെ ചെയ്തിട്ടും തന്നെ കറിച്ച് വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. മാധ്യമങ്ങളുടെ അധാര്ത്തികതയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.
കൊവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നത് അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സമയമോ അധ്വാനമോ വിലമതിക്കപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി ട്രംപ് തുടര്‍ച്ചയായി മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. എന്നാല്‍ പല വിവാദങ്ങളും ഈ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായി. അണുനാശിനി ഉപയോഗിച്ചാല്‍ ശരീരത്തില്‍ കൊറോണവൈറസ് നശിച്ചുപോകുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചത്.
Recommended Video
കോവിഡ് പ്രതിരോധത്തെ ട്രംപ് കൈകാര്യം ചെയ്ത രീതി മാധ്യമങ്ങള്‍ വ്യാപകമായി വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ എന്ത് കാര്യമാണ് ഉള്ളത്. ഈ നിലവാരം കുറഞ്ഞ മാധ്യമങ്ങള്‍ വെറും ശത്രുത വളര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ പറയുന്ന ഉത്തരങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ടും ചെയ്യില്ല. ഫേക്ക് ന്യൂസാണ് അവര്‍ എഴുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. അവര്‍ക്ക് റെക്കോര്‍ഡ് ടിവി റേറ്റിംഗുകളാണ് ലഭിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് വ്യാജ വാര്‍ത്തയല്ലാതെ മറ്റെന്താണ് ലഭിക്കുന്നതെന്നും ട്രംപ് ചോദിച്ചു. എന്റെ സമയവും പ്രയത്നവും വിലമതിക്കപ്പെടുന്നില്ലെന്നും ട്രംപ് പഞ്ഞിരുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications