Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂർ വിഷയം യൂറോപ്യന്‍ പാർലമെന്റിലും: ചർച്ച മോദി പാരീസില്‍ എത്തുന്നതിന് തലേന്ന്, പ്രതികരിച്ച് ഇന്ത്യ

പാരീസ്: മണിപ്പൂർ കലാപം യൂറോപ്യന്‍ പാർലമെന്റ് ചർച്ച ചെയ്യുന്നു. സ്ട്രാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെഷനിലാണ് മണിപ്പൂർ കലാപം ചർച്ചയാവുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാന്‍സ് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയം യൂറോപ്യന്‍ പാർലമെന്റ് ചർച്ചക്ക് എടുത്തതെന്നാണ് ശ്രദ്ധേയം. ജൂലൈ 14ന് ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസില്‍ എത്തുന്നത്.

"മനുഷ്യാവകാശ ലംഘന കേസുകൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ" എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മണിപ്പൂർ വിഷയം 13-ാം തിയതിയുടെ അവസാന പകുതിയില്‍ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ പാർലമെന്റ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മോദിയുടെ വിദേശ സന്ദർശന വേളകളില്‍ രാജ്യത്തിന് അകത്തെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ ലംഘനങ്ങളും ചർച്ചയാവുന്നത് ഇത് ആദ്യമല്ല. നേരത്തെ അമേരിക്കന്‍ സന്ദർശന വേളയിലും രാജ്യത്തിന് അകത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചർച്ചകളും ഉയർന്നിരുന്നു.

eu-parliament

യൂറോപ്യൻ പാർലമെന്റ് മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് ഒരു "അടിയന്തിര സംവാദം" നടത്തും. പ്രമേയാവതരണം ബുധനാഴ്ച പൂർത്തിയായി. ഇന്ന് ചർച്ചയും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും നടക്കും. ആറ് പാർലമെന്ററി ഗ്രൂപ്പുകൾ ചേർന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഒരു സംവാദത്തിനുള്ള പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷം, യൂറോപ്യൻ സോഷ്യലിസ്റ്റുകൾ, ഗ്രീൻസ് എന്നിവയിൽ നിന്ന് പ്രാദേശിക പാർട്ടികൾ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മണിപ്പൂർ വിഷയം പ്ലീനറി സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനത്തെ തള്ളി ഇന്ത്യ രംഗത്ത് വന്നു. മണിപ്പൂർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. "ചർച്ചയെക്കുറിച്ച് വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പാർലമെന്റംഗങ്ങളെ സമീപിച്ച് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്," വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.

അതിനിടെ, അതിർത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കങ്ങൾ തടയാൻ സംസ്ഥാനത്തെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നടക്കുന്ന അതിർത്തി വേലി കെട്ടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മണിപ്പൂരിലെ 31 എംഎൽഎമാർ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടു. മണിപ്പൂരിലെ അക്രമങ്ങളിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിരുന്നു. 181 പേരെ അറസ്റ്റ് ചെയ്യുകയും 6745 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+