Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂയോർക്ക് തീപിടിത്തം: 19 പേർ മരണപ്പെട്ടു; ഹീറ്റർ കാരണം തീപിടുത്തമെന്ന് വിലയിരുത്തൽ

ന്യൂയോർക്ക് തീപിടിത്തം: 19 പേർ മരണപ്പെട്ടു; ഹീറ്റർ കാരണം തീപിടുത്തമെന്ന് വിലയിരുത്തൽ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ഒരു ബഹു നില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം. ഞായറാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരണപ്പെട്ടു. നിരവധി കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി മേയർ പറഞ്ഞു.

63 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫിലാഡൽഫിയയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് ഇവിടെ തീപിടുത്തം ഉണ്ടായത്.

new york

"സംഭവത്തിൽ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റ് നിരവധി പേരുടെ നില ഗുരുതരമാണെന്നും ഞങ്ങൾക്കറിയാം," മേയർ എറിക് ആഡംസ് സി എൻ എന്നിനോട് പറഞ്ഞു. "ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീ പിടുത്തങ്ങളിൽ ഒന്നാണ്," അദ്ദേഹം പറഞ്ഞു. "നമുക്ക് നഷ്ടപ്പെട്ടവർക്കായി, പ്രാർത്ഥിക്കുന്നതിൽ എന്നോടൊപ്പം ചേരൂ," മേയർ അദ്ദേഹത്തിന്റെ പിന്നീടുള്ള ട്വീറ്റിൽ കൂട്ടിച്ചേർത്തു.

എന്നാൽ, പോർട്ടബിൾ ഇലക്ട്രിക് ഹീറ്റർ ആണ് വൻ തീ പിടിത്തത്തിന് കാരണം ആയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "പോർട്ടബിൾ ഇലക്ട്രിക് ഹീറ്ററുളള ഒരും കിടപ്പ് മുറിയിൽ ആണ് തീ പിടുത്തമുണ്ടായതെന്ന് ഭൗതിക തെളിവുകളിലൂടെയും താമസക്കാരുടെ നേരിട്ടുള്ള വിവരങ്ങളിലൂടെയും നിർണ്ണയിച്ചു," ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ ഡാനിയൽ നിഗ്രോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുറഞ്ഞത് 200 അഗ്നി ശമന സേനാംഗങ്ങളെങ്കിലും സ്ഥലത്തെത്തിയിരുന്നു. ബ്രോങ്ക്‌സ് മൃഗശാലയുടെ പടിഞ്ഞാറിലെ നിരവധി ബ്ലോക്കുകളിലും ഈസ്റ്റ് 181 -ആം സ്ട്രീറ്റിലെ 19 നിലകൾ ഉള്ള ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് തീപിടുത്തം പൊട്ടിപ്പുറപ്പെട്ടത്. അയൽവാസികൾ കെട്ടിടത്തിന്റെ നിലകളിൽ നിന്ന് നിരാശയോടെ കൈ വീശുന്നതും കുടുങ്ങിപ്പോയതും രക്ഷപ്പെടാൻ കഴിയാത്തതുമായി കണ്ടതായി അയൽക്കാർ സംസാരിച്ചു. "ഇത് അരാജകത്വമായിരുന്നു," കെട്ടിടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ജോർജ്ജ് കിംഗ് എ എഫ്‌ പി യോട് പറഞ്ഞു. "15 വർഷമായി ഞാൻ ഇവിടെയുണ്ട്, ഇത്തരമൊരു കാര്യം ഞാൻ ആദ്യമായി ആണ് കാണുന്നത്.

"ഞാൻ പുക കണ്ടു, ധാരാളം ആളുകൾ പരിഭ്രാന്തരാത് കണ്ടു, പക്ഷെ, ആരും കെട്ടിടത്തിൽ നിന്ന് ചാടാൻ ആഗ്രഹിക്കുന്നില്ല. പകരം, ആളുകൾ ജനാലകളിൽ നിന്ന് കൈവീശി കാണിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പലർക്കും ഹൃദയസ്തംഭനം, ശ്വാസതടസ്സം, കഠിനമായ പുക ശ്വസിക്കൽ എന്നിവ അനുഭവപ്പെട്ടതായി അധികൃതർ പറഞ്ഞു.

അതേ സമയം, ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ ഡാനിയൽ നൈഗ്രോ പറഞ്ഞു. തീ ജ്വാലകൾ ഘടനയുടെ ഭൂരി ഭാഗവും പെട്ടെന്ന് വിഴുങ്ങുകയും പുക കൊണ്ട് നിബിഡമായിരുന്നു. വളരെ കനത്ത തീയും പുകയും കെട്ടിടത്തിന്റെ മുഴുവൻ ഭാഗത്ത് നിന്നും ഉണ്ടായി. അദ്ദേഹം പറഞ്ഞു. "ഇതിൽ അംഗങ്ങളായ ഇരകളെ എല്ലാ നിലകളിലും കണ്ടെത്തി," നിഗ്രോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "ഞങ്ങൾക്ക് അവസാനമായി ജീവൻ രക്ഷിച്ചത്, 30 വർഷങ്ങൾക്ക് മുമ്പ്, ഇവിടെ ബ്രോങ്ക്‌സിൽ ഉണ്ടായ ഒരു തീ പിടുത്തമായിരുന്നു , എന്നാൽ, ഇത് ഭയാനകമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സംഭവത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഗ്രാഫുകളും വീഡിയോകളും ലോകം മുഴുവനും കണ്ടിരുന്നു., അടുത്തുള്ള ഗോവണിയിൽ അഗ്നി ശമന സേനാംഗങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ഇഷ്ടിക കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനലിൽ നിന്ന് തീയും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നതായി കാണിച്ചു.

തീപിടിത്തത്തിന്റെ കാരണം ഉടനടി വ്യക്തമല്ലെങ്കിലും അന്വേഷണം നടത്തിവരികയാണെന്ന് നൈഗ്രോ പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലുള്ള ഡ്യൂപ്ലക്‌സ് അപ്പാർട്ട്‌ മെന്റിലാണ് തീപിടിത്തം ഉണ്ടായത് എന്ന് അദ്ദേഹം വിശദീകരിച്ചു. അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് കിടന്നിരുന്നത് തീയും പുകയും പടരാൻ അനുവദിച്ചു, നൈഗ്രോ പറഞ്ഞു. ഇതു പോലുള്ള കെട്ടിടങ്ങൾക്ക് ഫയർ എസ്കേപ്പുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടുത്തം "യഥാർത്ഥത്തിൽ ഒരു ദുരന്തമായിരുന്നു" എന്ന് ആഡംസ് പറഞ്ഞു. നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. "ഇത് ഞങ്ങൾക്ക് ശരിക്കും ഭയാനകമായ ദിവസമാണ്," അദ്ദേഹം പറഞ്ഞു.

87 പേരുടെ മരണത്തിനിടയാക്കിയ ബ്രോങ്ക്‌സിലെ ഹാപ്പി ലാൻഡ് നിശാക്ലബ്ബിൽ 1990-ൽ ഉണ്ടായ തീപിടുത്തത്തിന് ശേഷമുള്ള ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് നിഗ്രോ പറഞ്ഞു. 2017 ഡിസംബറിൽ ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. അതേ സമയം, ഫിലാഡൽഫിയയിൽ മൂന്ന് നിലകളുള്ള പൊതു ഭവന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് ഇവിടെ ഈ ഭയാനകമായ സാഹചര്യം ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+