സൗദി കിരീടവകാശിക്ക് ഇറാനില്‍ നിന്ന് കത്ത്; അത്യപൂര്‍വം!! അഹ്മദി നജാദ് വക... വാനോളം പുകഴ്ത്തല്‍
ടെഹ്റാന്/റിയാദ്: വളരെ അപൂര്‍വമായ ഒരു സംഭവത്തിനാണ് പശ്ചിമേഷ്യ സാക്ഷിയായിരിക്കുന്നത്. ഇറാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കത്ത് വന്നിരിക്കുന്നു. ശത്രുപക്ഷത്ത് നില്ക്കുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്തിടപാട്. അയച്ചത് ആര് എന്നറിയുമ്പോഴാണ് കൂടുതല്‍ കൗതുകം. ഇറാന്റെ മുന്‍ പ്രസിഡന്റ് അഹ്മദി നജാദാണ് കത്തയച്ചിരിക്കുന്നത്.
Recommended Video
മൂന്ന് കത്ത് അദ്ദേഹം തയ്യാറാക്കി. അതിലൊന്നാണ് സൗദി അറേബ്യയിലെ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് അയച്ചിരിക്കുന്നത്. ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തിയാണ് കത്തിലെ വാക്കുകള്‍. ഒരു ആവശ്യമാണ് കത്തിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നജാദ് വീണ്ടും
നജാദ് വീണ്ടും ഇറാന് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനകള്‍ അടുത്തിടെയുണ്ടായിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്നു അദ്ദേഹം. പക്ഷേ, ഈ അടുത്ത കാലത്തായി ചില പ്രതികരണങ്ങളും പ്രസംഗങ്ങളും നജാദ് നടത്തുന്നു. ഇതാണ് രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുമെന്ന തോന്നലുണ്ടാകാന്‍ കാരണം.

നജാദിന് എളുപ്പമല്ല
എന്നാല്‍ ഇറാനിലെ മതപുരോഹിത വിഭാഗത്തിന് അത്ര താല്‍പ്പര്യം നജാദിനോടില്ല. ആയത്തുല്ല അലി ഖാംനഇക്ക് താല്പ്പര്യമില്ലാത്തതിനാല് തന്നെ ഇറാനിലെ രാഷ്ട്രീയത്തില്‍ വീണ്ടുമെത്താനും പ്രസിഡന്റ് പദവി അലങ്കരിക്കാനും നജാദിന് എളുപ്പത്തില്‍ സാധിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിട്ടുണ്ട്.

ഹിറ്റ്ലര്‍ പരാമര്‍ശം
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഷിയാക്കളുടെ ആത്മീയ നേതാവായ ആയത്തുല്ല അലി ഖാംനഇ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ക്രൂരനായ നേതാവ് എന്നാണ് അടുത്തിടെ പരാമര്‍ശിച്ചത്. അപക്വമതിയാണ് എന്നും പറഞ്ഞു. ഖാംനഇ ഹിറ്റ്ലര്‍ ആണ് എന്നാണ് ബിന്‍ സല്മാന് മറുപടി നല്‍കിയത്.

കത്തിലെ വിഷയം
ഈ പശ്ചാത്തലത്തിലാണ് നജാദ് സൗദി കിരീടവകാശിക്ക് കത്തയച്ചിരിക്കുന്നത്. യമനിലെ യുദ്ധമാണ് കത്തിലെ വിഷയം. ബിന്‍ സല്മാന് പുറമെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്, യമനിലെ ഹൂത്തി വിമതര്‍ എന്നിവര്‍ക്കും നജാദ് കത്തയച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുകയാണ് നജാദിന്റെ ലക്ഷ്യം.

ബിന്‍ സല്‍മാനെ പുകഴ്ത്തി
കത്തിന്റെ പകര്‍പ്പ് ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചു. ബിന്‍ സല്‍മാനാണ് യമന്‍ യുദ്ധത്തിന് കാരണമെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ നജാദിന്റെ കത്തില്‍ ഇങ്ങനെ ഒരു പരാമര്‍ശവും ഇല്ലെന്ന് മാത്രമല്ല, ബിന്‍ സല്‍മാനെ പുകഴ്ത്തുകയും ചെയ്യുന്നു.

നജാദിന്റെ വാക്കുകള്‍
യമനിലെ നിരപരാധികളും സാധാരണക്കാരും കൊല്ലപ്പെടുന്നതിലും പരിക്കേല്‍ക്കുന്നതിലും താങ്കള്‍ ഒരിക്കലും സന്തോഷവാനായിരിക്കില്ല. അവിടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്ന് കൊണ്ടിരിക്കുന്നു. വികസിക്കുന്നതിന് പകരം മേഖലയിലെ വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. സമാധാന പുനസ്ഥാപനത്തിന് താങ്കളെ സ്വാഗതം ചെയ്യുന്നു... നജാദിന്റെ കത്തില്‍ പറയുന്നു.

നിങ്ങളുടെ സഹോദരന് നജാദ്
നിങ്ങളുടെ സഹോദരന് മഹ്മൂദ് അഹ്മദി നജാദ് എന്ന് സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. സൗദി അറേബ്യയോ ഐക്യരാഷ്ട്രസഭയോ ഇതുവരെ നജാദിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തിക്കും നജാദ് കത്തയച്ചിട്ടുണ്ട്.

മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍
യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്നാണ് നജാദിന്റെ കത്തിലെ ഉള്ളടക്കം. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കണമെന്നും നജാദ് ആവശ്യപ്പെടുന്നു. എന്നാല്‍ നജാദിന്റെ ഇടപെടല്‍ കാര്യമാക്കേണ്ടതില്ലെന്നാണ് ഇറാന്റെ പ്രതികരണം.

സാധാരണ പൗരന് മാത്രം
പ്രസിഡന്റ് പദവി ഒഴിഞ്ഞ നജാദ് ഇറാനിലെ മറ്റു വ്യക്തികളെ പോലുള്ള ഒരു പൗരന് മാത്രമണ്. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ നജാദിന്റെ കത്തിന് പ്രസക്തിയില്ലെന്നാണ് ഐക്യരാഷ്ട്രസഭയിലെ ഇറാന് പ്രതിനിധി അലി റസ മിര്‍ യൂസഫി പറയുന്നത്.

നജാദിന് ആരാധകര്‍ ഏറെ
ഇറാനിലെ മറ്റു മുന്‍ പ്രസിഡന്റുമാരെ പോലെ അല്ല നജാദ്. അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നിട്ടില്ല. മറ്റു പല മുന്‍ പ്രസിഡന്റുമാരും പദവി കഴിഞ്ഞ ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഇറാനില്‍ ചുറ്റിക്കറങ്ങി പ്രസംഗിക്കുന്ന നജാദിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒട്ടേറെ പേര് തടച്ചുകൂടാറുമുണ്ട്.

യമന്‍ യുദ്ധം ഇങ്ങനെ
2015ലാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെടുന്നത്. യമനിലെ ഭരണകൂടത്തെ അട്ടിമറിച്ച് ഹൂത്തി വിമതര്‍ ഭരണം പിടിച്ചതോടെ ആയിരുന്നു ഇത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹൂത്തികളെ പരാജയപ്പെടുത്താന്‍ സഖ്യസേനക്ക് സാധിച്ചിട്ടില്ല. ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നാണ് സൗദിയുടെ ആരോപണം. ഇറാന് ഇത് നിഷേധിക്കുന്നു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications