മുൻ പ്രസിഡന്റിനെ ജയിലിൽ അടച്ചു; സൗത്ത് ആഫ്രിക്കയിൽ കലാപത്തിൽ കൊല്ലപ്പെട്ടത് 72 പേർ
ജൊഹന്നാസ്ബെർഗ്; സൗത്ത് ആഫ്രിക്കയിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. സൈനിക വിന്യാസത്തിനിടയിലും തുടർച്ചയായ അഞ്ചാം ദിവസവും മേഖലയിലെ കടകൾ കൊള്ളയടിക്കപ്പെട്ടു.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബർഗിലും തെക്കുകിഴക്കൻ പ്രവിശ്യയായ ക്വാസുലു-നടാലിലുമാണ് കൊള്ള സംഘം വിളയാടുന്നത്. അതേസമയം തീവ്രവാദികളാണ് അശാന്തിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2500 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യ കേസിലാണ് മുൻ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതെ അദ്ദേഹം ഭരണകുടത്തെയും നിയമത്തേയും വെല്ലുവിളിച്ചു. പി്നനാലെ കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ നേരിട്ടെത്തി കോടതിയിൽ ഹാജരായി. ഇതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.ഈ വാരാന്ത്യത്തോടെ കലാപം ഗൗട്ടെങ് പ്രവിശ്യയിലേക്ക് വ്യാപിക്കുകയായിരുന്നു.9 വർഷമാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നത്.
അതേസമയം സംഘർഷത്തിൽ മരണപ്പെട്ടവരിൽ ഏറെയും കൊള്ളയടിക്കിടെയാണ് മരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മറ്റുള്ളവർ എടിമ്മുകളിലുണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ സംഘർഷത്തിൽ ഇതുവരം 1234 പേർ അറസ്റ്റിലായിട്ടുണ്ട്.
പൃഥ്വി-മോഹൻലാൽ ചിത്രമടക്കം 7 സിനിമകൾ കേരളം വിടുന്നു, മുഖ്യമന്ത്രി ഇടപെടണമെന്ന് ഫെഫ്ക
അധ്യക്ഷനായി രാഹുല്‍ തന്നെ: മുന്നോടിയായി കോണ്‍ഗ്രസില്‍ സുപ്രധാന മാറ്റങ്ങള്‍, സച്ചിന് ഗുജറാത്തിലേക്ക്
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം
Recommended Video