ഇസ്രായേല്‍ യുദ്ധം നിർത്തിയാല്‍ സമ്പൂർണ്ണ കരാറിന് തയ്യാർ: നിലപാട് അറിയിച്ച് ഹമാസ്
റഫ: ഇസ്രായേലുമായി സമ്പൂർണ്ണ കരാറിലെത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ്. ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധവും ആക്രമണവും ഇസ്രായേൽ അവസാനിപ്പിച്ചാൽ, ബന്ദികളെ കൈമാറുന്നതുൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ കരാറിലെത്താൻ തയ്യാറാണെന്ന് ഹമാസ് വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥരെ അറിയിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിലെ യുദ്ധത്തിൽ ഇസ്രയേലിനും ഹമാനിസും ഇടയിൽ വെടിനിർത്തൽ ഏർപ്പെടുത്താൻ ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ച നിരവധി ചർച്ചകള്‍ നേരത്തേയും നടന്നിരുന്നെങ്കിലും ധാരണയിലെത്താന്‍ ഇരുപക്ഷവും തയ്യാറായിരുന്നില്ല. ഇതോടെ ചർച്ചകള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ റഫയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ വെടിനിർത്തലിനുള്ള സാധ്യത തുറന്നിട്ട് ഹമാസ് മുന്നോട്ട് വരികയായിരുന്നു.

ആക്രമണം അവസാനിപ്പിക്കാനുള്ള യുഎൻ കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ഉത്തരവ് അവഗണിച്ച്, ഗാസയുടെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ശക്തമായ ആക്രമാണമാണ് നടത്തുന്നത്. "നമ്മുടെ ജനത ആക്രമണത്തിൻ്റെയും ഉപരോധത്തിൻ്റെയും പട്ടിണിയുടെയും വംശഹത്യയുടെയും ഭാഗമമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിനിർത്തൽ ചർച്ചകളുടെ ഭാഗമാകാന്‍ ഹമാസും പലസ്തീൻ വിഭാഗങ്ങളും അംഗീകരിക്കില്ല," ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
" അധിനിവേശം ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്കെതിരായ യുദ്ധവും ആക്രമണവും അവസാനിപ്പിച്ചാൽ, സമഗ്രമായ ഒരു വിനിമയ ഇടപാട് ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ കരാറിലെത്താന്‍ ഞങ്ങള്‍ ഇന്ന സന്നധ്ധരാണ്. ഞങ്ങളുടെ വ്യക്തമായ നിലപാട് ഞങ്ങൾ മധ്യസ്ഥരെ അറിയിച്ചു," എന്നും ഹമാസ് കൂട്ടിച്ചേർത്തു.
അതേസമയം, വെടിനിർത്തല്‍ ചർച്ചകള്‍ക്ക് ഇസ്രായേല്‍ തയ്യാറാകുമോയെന്നത് സംശയകരമാണ്. ഹമാസിന്റെ നേരത്തേയുള്ള ഇത്തരം വാഗ്ദാനം നിരസിക്കുകയും ഹമാസിനെ തുടച്ചുനീക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നുമായിരുന്നു ഇസ്രായേല്‍ വ്യക്തമാക്കിയത്. ബന്ദികളെ രക്ഷിക്കുന്നതിലും ഹമാസ് പോരാളികളെ വേരോടെ പിഴുതെറിയുന്നതിലുമാണ് തങ്ങള്‍ റഫയിലെ ആക്രമണത്തിലൂടെ ഊന്നൽ നൽകുന്നതെന്നും ഇസ്രായേല്‍ പറയുന്നു.
ഗാസയിൽ ഉടനീളം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 36,000 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള സംഘം തെക്കൻ ഇസ്രായേൽ ആക്രമിക്കുകയും 1,200 ഓളം പേരെ കൊലപ്പെടുത്തുകയും 250 ലധികം പേരെ ബന്ദികളായി പിടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇസ്രായാല്‍ ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയത്.
-
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ്












Click it and Unblock the Notifications