സമ്മാനമടിച്ചത് കോടികൾ, കാറുകളും വീടുകളും വാങ്ങിക്കൂട്ടി, 8 വർഷം കൊണ്ട് പാപ്പരായി.. വീണ്ടും പഴയ ജോലി
ലോട്ടറി അടിച്ച പണം നിലനില്‍ക്കില്ലെന്ന് പറഞ്ഞുകേള്‍ക്കാറില്ലേ.. അത് ശരിയാണോ എന്നൊന്നും അറിയല്ല, എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ലോട്ടറി അടിച്ച പത്ത് കോടി രൂപ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുഴുവന്‍ തീര്‍ത്ത ഒരാളെക്കുറിച്ചാണ്.
മൈക്കിള്‍ കരോള്‍ എന്നാണ് ആ മനുഷ്യന്റെ പേര്. 2002 ല്‍ ആണ് മൈക്കിളിന് ലോട്ടറിയിലൂടെ ഭാഗ്യം തേടിവന്നത്. ഒരു ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ട തുക കിട്ടിയിട്ടും വൈറും എട്ട് വര്‍ഷം കൊണ്ട് അയാള്‍ തന്റെ സമ്മാനത്തുക മുഴുവന്‍ ചെലവാക്കി.

ഇത്രയും വലിയ തുക സമ്മാനമായി അടിക്കുമ്പോൾ മൈക്കിളിന് വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. എങ്ങനെയാണ് തുക ചിലവഴിക്കേണ്ടത് എന്നും പോലും അറിയാത്ത സമയം, ബാക്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. പലരും പലവിധത്തിൽ മൈക്കിളിന്റെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ വീട്ടിലെ അഞ്ച് നായകളെ ആരോ കൊലപ്പെടുത്തിയെന്നും തോക്കുമായി ആക്രമണം നടത്തിയെന്നും മൈക്കിൾ പറഞ്ഞിരുന്നു. പണം കിട്ടയുടൻ മൈക്കിൾ ആദ്യം ചെയ്തത് തന്റെ അമ്മയ്ക്കും സഹോദരിക്കും അതിൽ നിന്ന് വലിയൊരു തുക തന്നെ നൽകുകയായിരുന്നു. അദ്ദേഹം 3.9 മില്യൺ പൗണ്ട് നിക്ഷേപ ബോണ്ട് സ്ഥാപിച്ചു, അതേസമയം തന്റെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബായ റേഞ്ചേഴ്‌സിൽ ഒരു മില്യൺ നിക്ഷേപിക്കുകയും '150,000 പൗണ്ട് സ്വർണ്ണം' വാങ്ങിയെന്നും പറയുന്നു.
ലോട്ടോ വിജയങ്ങൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ പർച്ചേസുകളിൽ 325,000 പൗണ്ട് വിലയുള്ള ഒരു മാൻഷനും ഉൾപ്പെടുന്നു, ഒരു പുതിയ റേഞ്ച് റോവർ, രണ്ട് ബിഎംഡബ്ല്യു എം3, ഒരു ബിഎംഡബ്ല്യു ഇസഡ്4, മൂന്ന് മിത്സുബിഷി ഇവോകൾ എന്നിവയുൾപ്പെടെ പുതിയ കാറുകളുടെ ഒരു കൂട്ടം തന്നെ വാങ്ങി.
താൻ ഒരു ദിവസം 2,000 പൗണ്ട് കൊക്കെയ്‌നിനായി ചെലവഴിക്കുന്നുണ്ടെന്നും മറ്റ് ദുശീലങ്ങൾക്കായി ഒരു ദിവസം 1,000 പൗണ്ട് ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2010 ഓടെ അദ്ദേഹത്തിന് ലോട്ടറി അടിച്ച മുഴുവൻ തുകയും ചെലവായി.
ബിൻമാൻ എന്ന തന്റെ പഴയ ജോലിക്ക് വീണ്ടും അപേക്ഷിക്കുകയും ചെയ്തു. പാപ്പരായ ശേഷം മൈക്കൽ സ്കോട്ട്ലൻഡിൽ ഒരു കൽക്കരിക്കാരനായി പുതിയ ജോലി കണ്ടെത്തി, മുൻ ഭാര്യ സാന്ദ്രയുമായി വീണ്ടും ഒന്നിച്ചു.












Click it and Unblock the Notifications